വെള്ളായണി സ്വദേശിയുടെ മൃതദേഹംകണെ്ടത്തിയ സംഭവം കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

ktm-arrestനേമം : കാണാതായ വെള്ളായണി സ്വാദേശിയുടെ മൃതേദഹം കണെ്ടത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. വെള്ളായണി ഊക്കോട് മുകളൂര്‍മൂല കല്പതരുവില്‍ അശോക(48)ന്റെ മൃതദേഹം കണെ്ടത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് തിരുനെല്‍വേലി ആലംകുളം മങ്കമ്മാള്‍ തെരുവില്‍ വീട്ടു നമ്പര്‍ 21 -ജിയില്‍ അരുള്‍രാജ് (37)നെ തിരുനെല്‍വേലിയില്‍ വച്ച് പോലീസ് അറസ്റ്റുചെയ്തു. അശോകന്‍ അരുള്‍രാജിന്റെ പക്കല്‍ നിന്നും വന്‍ തുക കടം വാങ്ങിയിരുന്നു. ഇത് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കിലാണ് അശോകന്‍ കൊല്ലപ്പെട്ടത്.

അശോകനെ അരുള്‍രാജ് ഫോണില്‍ വിളിച്ചുവരുത്തിയ ശേഷം പൂന്തുറ ബൈപ്പാസില്‍ വച്ച് കാറില്‍ കയറ്റി ഡ്രൈവറുടെയും സഹായിയുടെയും സഹായത്താല്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ആയൂര്‍ പാലത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 24 ന് അശോകനെ കാണ്‍മാനില്ലെന്ന് ഭാര്യ ശ്രീകല നേമം പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനിടെ കൊല്ലം ചടയമംഗലത്ത് ഇത്തിക്കര ആറിന്റെ തീരത്ത് അജ്ഞാത മൃതദേഹം കണെ്ടത്തിയത് പിന്നീട് പോലീസില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് സംശയം തോന്നി ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം അശോകന്റേതാണെന്ന് തിരിച്ചറിഞ്ഞത്. പലവിധ ബിസിനസുകള്‍ ചെയ്തിരുന്ന അശോകന് പലരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇവരില്‍ ചിലര്‍ അടുത്തിടെ വീട്ടില്‍ വന്ന് ബഹളം ഉണ്ടാക്കിയിരുന്നതായി ബന്ധുക്കളുടെ പരാതിയുമുണ്ടായിരുന്നു. ഇവരെ പിന്‍തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളെ കണെ്ടത്താന്‍ സഹായിച്ചത്. ഫോണ്‍വിളികളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഇനി ഡ്രൈവറെയും സഹായിയേയുമാണ് പിടികൂടാനുള്ളത്. അശോകന്റെ ഇരുചക്രവാഹനം താക്കോലോടുകൂടി പൂന്തുറ സ്റ്റേഷന്‍ പരിധിയില്‍ നിന്നും കണെ്ടത്തിയിരുന്നു. നേമം സിഐ ആര്‍.സുരേഷ്, എസ്‌ഐ ശിവകുമാര്‍, എഎസ്‌ഐ സുരേഷ്, സീനീയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഹരിലാല്‍, അരുണ്‍, സാബു, രാധാകൃഷ്ണന്‍, യശോധരന്‍, പ്രദീപ്, വിനോദ്, സജി ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts