കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയം: വിലയിരുത്തല്‍ യോഗം മൂന്നുമുതല്‍

knr-congressകൊല്ലം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ  പരാജയം വിലയിരുത്തുന്നതിനായുള്ള  നേതൃയോഗം ജൂണ്‍ മൂന്നുമുതല്‍ ചേരുവാന്‍ ഡിസിസിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുണ്ടായ പരാജയങ്ങളെ കുറിച്ച് ചര്‍ച്ചചെയ്ത് വിലയിരുത്തലുകള്‍ നടത്താന്‍ നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് നേതൃയോഗങ്ങള്‍ ചേരുന്നത് .

ജൂണ്‍ മൂന്നിന് പത്തനാപുരം, പുനലൂര്‍, ആറിന് കൊട്ടാരക്കര, ചടയമംഗലം, ഏഴിന് ചാത്തന്നൂര്‍, കുണ്ടറ, എട്ടിന് കരുനാഗപ്പള്ളി, കുന്നത്തൂര്‍, ഒമ്പതിന് ചവറ, കൊല്ലം, ഇരവിപുരം എന്നിങ്ങനെയാണ് പ്രസ്തുത യോഗങ്ങള്‍ നടക്കുക.സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാതലം മുതല്‍ ബൂത്തുതലം വരെ നേതൃയോഗങ്ങളും നടത്തും. ജൂണ്‍ 15ന് കൊല്ലത്തായിരിക്കും ജില്ലാ പ്രവര്‍ത്തക യോഗം നടക്കുക. 20മുതല്‍ 22വരെ ബ്ലോക്ക് തലത്തിലുള്ള നേതൃയോഗങ്ങള്‍ ചേരും. 24 മുതല്‍ 26വരെ മണ്ഡലാടിസ്ഥാനത്തിലുള്ള യോഗങ്ങളും നടക്കും. ബൂത്തുതല നേതൃയോഗങ്ങള്‍ 26 മുതല്‍ 29വരെയാണ്.

ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന ക്യാമ്പ് എക്‌സിക്യൂട്ടീവ് ജൂണ്‍ 12ന് നടക്കും. എല്ലാ നിയോജക മണ്ഡലത്തിലും പുതിയ പ്രവര്‍ത്തന ശൈലി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള രൂപരേഖയ്ക്ക് ഈ യോഗം തീരുമാനമെടുക്കും.മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവരുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ത്ത് പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

എണ്‍പത്തഞ്ചിലും റാങ്കിന്റെ തിളക്കവുമായി സിസ്റ്റര്‍ ബര്‍ണഡിന്‍ മേരി ചവറ: പഠനത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തിരുമുല്ലവാരം സ്‌റ്റെല്ലാ മേരീസ് കോണ്‍വന്റിലെ സിസ്റ്റര്‍ ബര്‍ണഡിന്‍ മേരി. ആത്മീയ ശുശ്രൂഷകളും, ധ്യാനവുമായി കഴിഞ്ഞ് വന്ന ഈ കര്‍ത്താവിന്റെ മണവാട്ടി ശതാഭിഷിക്തയാകാന്‍ ഒരുങ്ങും മുന്‍പ് നേടിയതാകട്ടെ മാനസിക കൗണ്‍സിലിംഗില്‍ ഡിപ്ലോമ അതും ഒന്നാം റാങ്കില്‍ തന്നെ.

തമിഴ്‌നാട്ടിലെ പെരിയാര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലെ ഫൗണ്ടന്‍ കോളേജ് നടത്തിയ സൈക്കോ തെറാപ്പി ആന്റ് കൗണ്‍സിലിംഗ് കോഴ്‌സിലാണ് കോവില്‍തോട്ടംസാന്‍ പിയോ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും പഠിച്ച എണ്‍പത്തഞ്ചുകാരി ഒന്നാം റാങ്കോടെ പാസായത്. 2014ല്‍ സാന്‍പിയോ സെന്ററില്‍ കോഴ്‌സിന് ചേര്‍ന്ന പതിനൊന്ന് പേരില്‍ നിന്നാണ് ഏറ്റവും മുതിര്‍ന്ന പഠിതാവ് അഭിമാന വിജയം നേടിയത്. മാനസിക രോഗികള്‍ക്ക് മരുന്ന് ഒഴികെയുള്ള മനഃശാസ്ത്രപരമായ കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള പഠനമാണ് റാങ്കോടെ ഇവര്‍ പൂര്‍ത്തിയാക്കിയത്. ബേസിക്, അഡ്വാന്‍സ്, ഡിപ്ലോമ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് പഠനം നടത്തിയത്.

ആദ്യ ബാച്ചില്‍ തന്നെ റാങ്ക് തിളക്കം കിട്ടിയതിന്റെ സന്തോഷത്തിലാണ് സെന്റര്‍ ഡയറക്ടര്‍ ഫാ. ബേണി വര്‍ഗീസും സംഘവും. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ പെരിയാര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഏത് സ്ഥാപനത്തിലും നേരിട്ട് എംഎസ്‌സിക്ക് ചേരാന്‍ കഴിയും. 13 വര്‍ഷമായി കൊല്ലം ആസ്ഥാനമാക്കി മനോരോഗം ബാധിച്ചവരും വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കും സഹായമായി പ്രവര്‍ത്തിക്കുന്ന ബര്‍ണഡിന്‍ മേരി ആത്മീയതയ്‌ക്കൊപ്പം ശാസ്ത്രീയമായും ഈ രംഗത്ത് ശുശ്രൂഷകള്‍ നടത്താനുള്ള ലക്ഷ്യത്തിലാണ്.

Related posts