ആവണീശ്വരം തോടിന് കുറുകെ നിര്‍മിച്ച ഇരുമ്പുപാലം പ്രദേശവാസികള്‍ക്ക് ആശ്വാസം പകരുന്നു

klm-palamപത്തനാപുരം: ആവണീശ്വരം കുഴിവേലി തോടിന് കുറുകെ പാലം നിര്‍മ്മാണം പൂര്‍ത്തിയായി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാതോടെ നിരവധി കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരമായി.ഏഴ് ലക്ഷം രൂപ മുടക്കി ഇരുമ്പ്പാലം നിര്‍മ്മിക്കുക യായിരുന്നു. തോട്ടിലെ  ശക്തമായ നീരൊഴുക്കാ ണ്‌നേര ത്തെയു|ായിരുന്ന കല്ലുപാലം തകരുവാനുള്ളകാരണം. ഇതോടെവിളക്കുടി ഗ്രാമപഞ്ചായത്തിലെ ആയി രത്തിലധികം വീടുകള്‍ ഒറ്റപ്പെട്ടുകയായിരുന്നു.125 വര്‍ഷത്തിലധികം പഴക്കമുള്ളതായിരുന്നുകല്ലു പാലം.

കുഴിവേലില്‍തോടിനുകുറുകെരാജഭരണകാലത്ത് നിര്‍മ്മിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആവണീശ്വരം കല്ലുപാലം രണ്ട് വര്‍ഷം മുന്‍പാണ് തകര്‍ന്നത്. തോട്ടിലെ ജലനിരപ്പ് ഉയരുകയും അടിയൊഴുക്കിനെ തുടര്‍ന്ന് പുല്ലുപാലത്തിന്റെ തൂണുകള്‍തകര്‍ന്നു വീഴുകയുമായിരുന്നു .വിളക്കുടി ഗ്രാമപഞ്ചായത്തിലെ18,19 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകപാലമായിരുന്നു ഇത്.ഇതോടെ ഇരു  വാര്‍ഡുകളി ലേയും നിരവധി ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.പറയന്‍കോട്,മിച്ചഭൂമി,മാത്തന്നൂര്‍,ആവണീശ്വരം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളായിരുന്നുകല്ലുപാലത്തെ ആശ്രയിച്ചിരുന്നത്.

.വലിയ  കരിങ്കല്‍ തൂണിനു മുകളില്‍  വീതിയിലുളള കല്‍ പാളികള്‍ പാകിയായിരുന്നു നിര്‍മ്മാണം.കല്ലുപാലം തകര്‍ന്നതോടെ നാടിന്റെ ഒരു ചരിത്രശേഷിപ്പാണ്ഇല്ലാതായത്.  കാലപ്പഴക്കത്തെ തുടര്‍ന്ന് തകര്‍ച്ച നേരിട്ട പാലം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.പുതിയപാലത്തിനായി മൂന്ന് തവണ ശിലാസ്ഥാപനവുംകഴിഞ്ഞതാണ്. പാലം തകര്‍ന്നതോടെ സമീപത്തെ തടയണയുടെ കോണ്‍ക്രീറ്റ് തൂണുകളെ ബന്ധപ്പെടുത്തി വൈദ്യുതപോസ്റ്റിന്റെ ഭാഗം ഉപയോഗിച്ച് സാഹസികയാത്രചെയ്യുന്നവരുണ്ട്.

Related posts