പോലീസില്‍ വീണ്ടും അഴിച്ചുപണി; 19 എസ്പിമാര്‍ക്കു സ്ഥലംമാറ്റം

policeതിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. സംസ്ഥാനത്തെ 19 എസ്പിമാരെ സ്ഥലം മാറ്റിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതനുസരിച്ചു പി. പ്രകാശ് പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലാകും.പുറ്റിംഗല്‍ അപകടസമയത്ത് കൊല്ലം സിറ്റി പോലീസ് കമ്മീഷണറായിരുന്നു പി. പ്രകാശ്. കാളിരാജ് മഹേഷ് കുമാറിനെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും എ.ജയാനന്ദിനെ പോലീസ് കംപ്യൂട്ടര്‍ സെല്ലിലും രാജ്പാല്‍മീണയെയും സി.പി.ഗോപകുമാറിനെയും എസ്ബി സിഐഡിയിലും മുഹമ്മദ് ഷബീറിനെ എന്‍ആര്‍ഐ സെല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും എസ്പിയായി നിയമിച്ചു.

പി.എ. വത്സലനെ എംഎസ്പി കമന്‍ഡാന്റായും രാഹുല്‍ ആര്‍. നായരെ പോലീസ് ആസ്ഥാനത്ത് എഐജി വണ്ണിലും കെ.വിജയനെ പാലക്കാട് സിബി സിഐഡിയിലും കെ.വി. ജോസഫിനെ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായും നാരായണനെ എറണാകുളം വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ചിലും വി. ഗോപാലകൃഷ്ണനെ പോലീസ് ആസ്ഥാന ത്തും കെ.ജി. സൈമണെ കോട്ടയം സിബി സിഐഡിയിലും പി. എ. ശിഖറാമിനെ തൃശൂര്‍ എസ് ബി സിഐഡിയിലും പി. അശോ ക് കുമാറിനെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഐജിയായും സോമശേഖരനെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്‌പെഷല്‍ സെല്ലിലും തോമസ് ജോളിയെയും കെ.കെ. ബാലചന്ദ്രനെയും തിരുവനന്തപുരം സിബിസിഐഡിയിലും എസ്പിയായി നിയമിച്ചു.

Related posts