ബധിര-മൂക യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

KLM-ARRESTതൃപ്രയാര്‍: ബധിര-മൂക യുവതിയെ വീട്ടില്‍ കയറി ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് പിടികൂടി. നാട്ടിക പള്ളം ബീച്ച് ഉണ്ണിയാരപുരയ്ക്കല്‍ ബിജുവിനെ(ബിഹാറി ബിജു-35)യാണ് ഇന്നലെ വൈകിട്ട് പോലീസ് പിടികൂടിയത്. നാട്ടിക ബീച്ചിലെ ആളൊഴിഞ്ഞ വീട്ടില്‍ ഇയാള്‍ ഉ|െന്നു മനസിലാക്കി നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

വലപ്പാട് പോലീസെത്തി ഇന്നലെ വൈകിട്ട് ആറരയോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിനുശേഷം ചെറായിയിലെ ബന്ധുവീട്ടിലേക്ക് ഇയാള്‍ പോയിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ നോക്കി പോലീസ് വീടു വളഞ്ഞപ്പോള്‍  പുഴയില്‍ ചാടി രക്ഷപ്പെട്ട ഇയാള്‍ ഇന്നലെ പുലര്‍ച്ചെ  നാട്ടിക ബീച്ചിലെ ആളൊഴിഞ്ഞ വീട്ടിലെത്തിയെന്നാണു കരുതുന്നത്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ്, ബധിരയും മൂകയുമായ നാല്പതുകാരി പീഡിപ്പിക്കപ്പെട്ടത്. അമ്മയോടൊപ്പം താമസിക്കുന്ന യുവതിയെ അമ്മ പുറത്തുപോയ തക്കം നോക്കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തില്‍ പരിക്കേറ്റ യുവതിയെ ആദ്യം പാമ്പു കടിച്ചതാണെന്നു കരുതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണു പീഡിപ്പിക്കപ്പെട്ട വിവരം മനസിലായത്.

ദ്വിഭാഷിയുടെ സഹായത്തോടെ യുവതിയോടു പോലീസ് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ബിഹാറി ബിജുവിന്റെ ചിത്രം കാണിച്ചപ്പോള്‍ യുവതി തിരിച്ചറിയുകയും ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ബിജു.  കുറച്ചുനാള്‍ മത്സ്യത്തൊഴിലാളിയായി കടലില്‍ പോയെങ്കിലും പിന്നീട് ജോലിക്കൊന്നും പോയില്ലത്രെ. പ്രദേശത്തെ ചങ്ങലക്കുറിയുടെ പിരിവുകാരനായിരുന്നു. സംഭവശേഷം ഇയാള്‍ നാട്ടില്‍തന്നെ ഉ|ായിരുന്നുവെന്നു പറയുന്നു. ശനിയാഴ്ച ഉച്ചവരെ കോതകുളത്തെ ബിവറേജ് ഷോപ്പില്‍ ഇയാള്‍ എത്തിയതു പലരും ക|ിരുന്നു.

സംഭവത്തെത്തുടര്‍ന്നു ഫോറന്‍സിക് വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധനനടത്തി. റൂറല്‍ എസ്പി നിശാന്തിനി യുവതിയുടെ വീട്ടിലെത്തി അമ്മയോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. പോലീസെത്തിയശേഷം യുവതിയുടെ വീടു പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ്.പി.സുരേഷ്കുമാര്‍, വലപ്പാട് സിഐ ആര്‍.രതീഷ്കുമാര്‍, വലപ്പാട് എസ്‌ഐ പി.ജി. മധു എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ വൈകിട്ട് പ്രതിയെ പിടികൂടിയത്. ആശുപത്രയില്‍ കഴിയുന്ന യുവതിയുടെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു ഡിസിസി ജനറല്‍ സെക്രട്ടറി അനില്‍ പുളിക്കല്‍ ആവശ്യപ്പെട്ടു. ഇന്നു മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലപ്പാട് പോലീസ് സ്റ്റേഷനിലേക്കു നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചതായി സംഘാടകര്‍ അറിയിച്ചു.

Related posts