മോദി സര്‍ക്കാര്‍ രാജ്യത്തെ മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു: കാനം രാജേന്ദ്രന്‍

KLM-KANAMശൂരനാട്: നരേന്ദ്രമോദിസര്‍ക്കാര്‍ രണ്ടു വര്‍ഷം കൊണ്ട് രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ച തെന്ന്‌സിപിഐസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ചക്കുവള്ളിയില്‍ ചേര്‍ന്ന അഡ്വ.ജി.ശശിയുടെ കുടുംബ സഹായ ഫണ്ട്  കൈമാറുന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടു വരികയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏതു ഭാഗത്തു നിന്നുണ്ടായാലുംചെറുക്കപ്പെടേണ്ടതാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുടെപ്രവര്‍ത്തനങ്ങള്‍വിപുലപ്പെടുത്താന്‍ സഖാവ് ശശി നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടേണ്ടതാണ്.ശശിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നികത്താനാവാത്ത നഷ്ടമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു   തീവ്രവാദത്തിന്റെ വേരുകള്‍ കേരളത്തിലേക്കും പടരുന്നു എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന അസി സ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.പ്രകാശ് ബാബു പറഞ്ഞു.

ലോകത്ത് അനുദിനം ആഗോളഭീകരവാദപ്രവര്‍ത്തനങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധി ക്കുന്നു. ഇത് അത്യന്തം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്റെഅധ്യക്ഷതയില്‍ചേര്‍ന്നയോഗത്തില്‍ സംഘാടക സമിതി കണ്‍ വീനര്‍എസ്.അജയന്‍,പി.എസ്.സുപാല്‍,ജെ.ചിഞ്ചുറാണി, പി.പ്രസാദ്, ആര്‍.രാജേന്ദ്രന്‍, ആര്‍.രാമചന്ദ്രന്‍ ,കെ. ശിവ ശങ്കരന്‍ നായര്‍ ആര്‍.എസ്. അനില്‍,സി.എം.ഗോപാലകൃ ഷണന്‍ നായര്‍, മുടിയില്‍ത്തറ ഗോപാലകൃഷ്ണന്‍, എസ്.വേണുഗോപാല്‍, എച്ച്. രാജീവന്‍,ആര്‍.സോമന്‍ പിള്ള, ഇന്ദുശേഖരന്‍ നായര്‍ ,ആര്‍.വിജയകുമാര്‍, ജി. ലാലു, എന്നിവര്‍ പ്രസംഗിച്ചു.

Related posts