പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം: വിരലടയാള വിദഗ്ധര്‍ പരിശോധിച്ചു

pkd-moshanamവടക്കഞ്ചേരി: പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. കിഴക്കഞ്ചേരി തച്ചങ്കോട് കൊറ്റംകോട്ടില്‍ രുഗ്മിണിയുടെ വീട്ടിലാണ് ശനിയാഴ്ച മോഷണം നടന്നത്. ഒരു പവന്റെ സ്വര്‍ണ കൈചെയിനും ആറായിരം രൂപയുമാണ് മോഷണം പോയത്. മോഷണം  നടന്ന വീട്ടില്‍ വിരടലയാള വിദഗ്ധരും ഉന്നത പോലിസ് സംഘവും പരിശോധന നടത്തി. പാലക്കാട് നിന്നുള്ള ഫിംഗര്‍ പ്രിന്റ് ഇന്‍സ്‌പെക്ടര്‍ എച്ച് അബ്ദുള്‍ റഹ്മാന്‍, വി കെ രജീഷ്, സുഭീഷ്, ശിവപ്രകാശ് എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി.

നെന്മാറ സിഐ ടി എന്‍ ഉണ്ണികൃഷ്ണന്‍, മംഗലംഡാം എസ്‌ഐ ആനന്ദ്ബാബു, അഡീഷണല്‍ എസ്‌ഐ ജോഷി ഉവൈസ്, സജിത്ത്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ശനിയാഴ്ച രാവിലെ വീട് പൂട്ടി പണിക്ക് പോയ രുഗ്മിണിയുടെ വീട്ടില്‍ നിന്നും വീട് തുറന്ന് അകത്തുള്ള അലമാരയില്‍ നിന്നാണ് സ്വര്‍ണവും പണവും മോഷ്ടിച്ചത്. മോഷ്ടാവിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി സിഐ ടി എന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Related posts