കുടുംബപ്രശനം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ


കാട്ടാക്കട : ഭാര്യാവീട്ടിൽ കയറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ഭർത്താവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ഇന്നലെ രാത്രി ഒന്പതിന് കാട്ടാക്കട മുഴുവൻകോട്ടാണ് സംഭവം. മുഴുവൻകോട് സ്വദേശി അശ്വതിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഭർത്താവ് ശ്രീകാര്യം പാങ്ങപ്പാറ സ്വദേശി സുജിത്തിനെ കാട്ടാക്കട പോലീസ് പിടികൂടി.പോലീസ് പറയുന്നത് ഇങ്ങനെ: ഇവർ തമ്മിൽ നിരന്തരം കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു.

അതിനാൽ അശ്വതി തന്‍റെ വീടായ മുഴുവൻകോട്ട് വന്നു താമസിക്കുകയായിരുന്നു. സുജിത്തിന്‍റെ ഗാർഹിക പീഡനത്തെ തുടർന്ന് ഇയാൾക്കെതിരെ പോലീസിൽ പരാതിയും നൽകിയിരുന്നു.

തുടർന്ന് സുജിത്ത് ഫോണിലൂടെ അശ്വതിയോട് ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ് ഇന്നലെ ബൈക്കിൽ ആയുധവുമായി എത്തി സുജിത്ത് ഭാര്യയുമായി വഴക്കുണ്ടാക്കി.

ഇത് തടയാൻ അശ്വതിയുടെ മാതാപിതാക്കൾ വന്നതോടെ അശ്വതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.തുടർന്ന് വീട്ടുകാരെയും ആക്രമിക്കാൻ ശ്രമിച്ചു.

ബഹളം കേട്ട് എത്തിയ അയൽക്കാരാണ് പ്രതിയെ പിടിച്ചുമാറ്റിയത്. പിടിച്ചുമാറ്റിയ അയൽക്കാരോടും സുജിത്ത് ആക്രമണത്തിന് മുതിർന്നു.

തുടർന്ന് കാട്ടാക്കട പോലീസിന് കൈമാറുകയായിരുന്നു. അശ്വതിയും വീട്ടുകാരും നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്.

സുജിത്ത് വീട്ടിലേക്ക് വരുന്ന ദ്യശ്യം വീടിനു സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കാട്ടാക്കട പോലീസ് കേസെടുത്തു.

 

Related posts

Leave a Comment