മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ഹാന്‍സ് മൊത്തക്കച്ചവടം: രണ്ടുപേര്‍ അറസ്റ്റില്‍

TCR-ARRESTHANSചാലക്കുടി: മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ഹാന്‍സ് മൊത്തക്കച്ചവടം നടത്തിയിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകടവ് മാളക്കാരന്‍ ആന്റു(54), കൂടപ്പുഴ ഏറാട്ടുപറമ്പില്‍ സജി(47) എന്നിവരെയാണ് എസ്‌ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചാലക്കുടി മേഖലയിലെ ഹാന്‍സ് കച്ചവടക്കാര്‍ക്ക് ഈറോഡ്, സേലം എന്നിവിടങ്ങളില്‍നിന്ന് ഹാന്‍സ് കൊണ്ടുവന്ന് വില്പന നടത്തുന്ന ആന്റുവിനെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

200 രൂപയ്ക്ക് തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരുന്ന 30 എണ്ണം അടങ്ങിയ പായ്ക്കറ്റ് 600 രൂപയ്ക്കാണ് ചില്ലറ വില്പനക്കാര്‍ക്കു നല്‍കിയിരുന്നത്. വില്പനക്കാര്‍ ഒരെണ്ണം 50 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ഇവരില്‍നിന്ന് 3000 പായ്ക്കറ്റ് ഹാന്‍സ് പോലീസ് പിടിച്ചെടുത്തു.

മാര്‍ക്കറ്റിലെ പ്ലാസ്റ്റിക് ക്യാരിബാഗ് വില്പനക്കാരനായ ആന്റു ഇതിന്റെ മറവിലാണ് ഹാന്‍സ് വില്പന നടത്തിയിരുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു ഹാന്‍സ് വില്പന നടത്തിയതിനു സജി മുമ്പും പലതവണ പോലീസ് പിടിയിലായിട്ടുണ്ട്. ക്രൈംബ്രാഞ്ച് അംഗങ്ങളായ സി.പി.ഷിബു, എം.സതീശന്‍, വി.എസ്.അജിത്കുമാര്‍, വി.യു.സില്‍ജോ, ഹരിശങ്കര്‍, പ്രസാദ്, പ്രവീണ്‍, വനിത സിപിഒ സിനി, സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് സി.ആര്‍. രാജേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Related posts