ഗതാഗതകുരുക്കിനിടിയില്‍ പോലീസിന്റെ ഹെല്‍മെറ്റ് വേട്ട

tcr-blockഇരിങ്ങാലക്കുട: നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന തിനിടെ പോലീസിന് വിനോദമായി ഹെല്‍മറ്റ് വേട്ട. ഓണാഘോഷ തിരക്കിനിടയില്‍ നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്ക്കാന്‍ പോലും ശ്രമിക്കാതെ പോലീസ് ഹെല്‍മറ്റ് വേട്ടക്കിറങ്ങിയത് ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.ഇന്ന് രാവിലെ ചന്തക്കുന്ന് ജംഗ്ഷനില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ അകപ്പെടുമ്പോഴാണ് പോലീസ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി ഹെല്‍മറ്റ് വേട്ട നടത്തിയത്. ഠാണ ജംഗ്ഷന്‍, ചന്തക്കുന്ന് ജംഗ്ഷന്‍, ക്രൈസ്റ്റ് കോളജ് ജംഗ്ഷന്‍, ബസ്റ്റാന്റ് എന്നിവടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.

ഇതിനിടയില്‍ ചന്തക്കുന്ന ജംഗ്ഷനിലാണ് ഇന്ന് രാവിലെ ജീപ്പിലെത്തിയ പോലീസ് സംഘം ഹെല്‍മറ്റ് പരിശോധന നടത്തിയത്. പോലീസിന്റെ പരിശോധനക്കായി  വീണ്ടും വാഹനങ്ങള്‍ നിര്‍ത്തിയതുമൂലം ഗതാഗത കുരുക്ക് വീണ്ടും രൂക്ഷമായി. ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയും മറ്റു നാല് പോലീസിന്റെയും നേതൃത്വത്തിലായിരുന്നു വാഹനപരിശോധന. ഈ പോലീസുക്കാര്‍ ഗതാഗത കുരുക്ക് അഴിക്കുവാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ നഗരം ഇത്രയും സമയം ഗതാഗതകുരുക്കില്‍ പെടില്ലായിരുന്നുവെന്നാണ് ജനങ്ങള്‍ പറയുന്നത്.

ഇരിങ്ങാലക്കുട സ്റ്റേഷനില്‍ നിന്നും ഈ പോലീസ് സംഘം തന്നെയാണ് സ്ഥിരമായി വാഹനപരിശോധനക്ക് ഇറങ്ങുന്നത്. എന്നാല്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്ന ഇരുചക്രവാഹനക്കാരെ പിടികൂടാന്‍ പൊലീസ് സ്വീകരിക്കു ന്ന നടപടികള്‍ വിവാദമായിരിക്കുകയാണ്. തിരക്കേറിയ റോഡുകളിലും വളവുകളിലും നിന്ന് ഹെല്‍മറ്റില്ലാത്ത യാത്രക്കാരെ പിടികൂടരുത് എന്ന അധികാരികളുടെ നിര്‍ദേ ശം കാറ്റില്‍പറത്തിയാണ് പരിശോധന. നിര്‍ത്തിയിരിക്കുന്ന വാഹനത്തിന്റെ സമീപത്തു ചെന്ന് പരിശോധിക്കണമെന്ന നിര്‍ദേശവും,  കുടുംബസമേതം യാത്രചെയ്യുന്നവരെ ഒഴിവാക്കണമെന്നും നിര്‍ദേശവും പോലീസ് അവഗണി ക്കുകയാണ്.

മാത്രമല്ല ഇരുചക്രവാഹന യാത്രികരെ പോലീ സ് ഭയപ്പെടുത്തുകയും ഭീഷണി പ്പെടുത്തുകയും ചെയ്യുന്നത് പതിവായതായി ആരോപണം ഉണ്ട്.  പോലീസിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ഉന്നതര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ഒരു കൂട്ടം യാത്രക്കാര്‍. തിരക്കേറിയ നിരത്തിലും വളവിലും ഭീകരരെ വേട്ടയാടാന്‍ സജ്ജമായിനില്‍ക്കുന്ന രീതിയിലാണ് പൊലീസ് നിലയുറപ്പി  ക്കുന്നത്. ഇതു പലപ്പോഴും ഇരുചക്രവാഹനക്കാരെയും മറ്റുള്ളവരെയും അപകടത്തിലേക്കു നയിക്കുകയാണ്. കു ടുംബസമേതം യാത്രചെയ്യുന്നവരെയും പൊലീസ് വെറുതേ വിടില്ല. അതേസമയം മൂന്നും നാലും പേരെ ഇരുത്തി പുത്തന്‍തലമുറയിലെ “പയ്യന്‍മാര്‍’ നഗരവീഥികളിലൂടെ ചെത്തിനടക്കുന്നതു കണ്ടാല്‍ പൊലീസ് ശ്രദ്ധിക്കാ റില്ല എന്ന ആക്ഷേപവും ശക്തമാണ്.

ഇവരില്‍ പലരും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വണ്ടിയോടിക്കുന്നത് പതിവു കാഴ്ചയാണ്. അത്തരക്കാരെ പിടികൂടാനും നിയമാനുസൃതമായ നടപടി എടുക്കാനും പൊലീസ് മെനക്കെടാറില്ല. ട്രാഫിക് നിയമം തെറ്റിച്ച് സ്വകാര്യബസുകള്‍ സ്വകാര്യ ബസുകള്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചോടുന്നതും ടൗണില്‍ ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ചന്തക്കുന്ന് ജംഗ്ഷനില്‍ നിന്നും നീക്കി സ്ഥാപിച്ചിട്ടുള്ള സ്റ്റോപുകളില്‍ സ്വകാര്യബസുകള്‍ നീക്കി നിര്‍ത്താതെ പലപ്പോഴും ജംഗ്ഷനില്‍ തന്നെ ബസുകള്‍ നിര്‍ത്തി ആളെ കയറ്റുന്നതും ഇറക്കുന്നതുമൂലം ബസിനു പുറകില്‍ ചെറുവാഹനങ്ങളുടെ ക്യൂ നീണ്ടുപോകും.
സ്റ്റാന്‍ഡിലേക്ക് പോകേണ്ട ബസുകള്‍ വാട്ടര്‍ അഥോറിറ്റി ഓഫീസിന് മുന്നിലും കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ സെന്റ് ജോസഫ്‌സ് കോളജ് ജംഗ്ഷനിലുമാണ് നിര്‍ത്തേണ്ടത്.

ചന്തക്കുന്ന് ജംഗ്ഷനില്‍ പലപ്പോഴും ഡ്യൂട്ടിക്ക് പോലീസ് ഇല്ലെങ്കില്‍ സ്വകാര്യബസുകള്‍ വണ്‍വേ സമ്പ്രദായം തെറ്റിക്കുന്നത് പതിവാണ് ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസുകളെ മറികടക്കാന്‍ പല ലിമിറ്റഡ സ്റ്റോപ്പ് ബസുകളും ടൗണില്‍ പല ഇടവഴികളിലൂടെയാണ് കടന്നു പോകുന്നത്. ട്രാഫിക് പരിഷ്കരണവും പോലീസിന്റെ വാഹന പരിശോധനയും അരങ്ങുതകര്‍ക്കുമ്പോഴാണ്  നഗരസഭാ ഓഫീസിന് മുന്നിലൂടെയും മറ്റു ഇട വഴികളിലൂടെയും നിയമലംഘനം നടത്തി സ്വകാര്യ ബസുകള്‍ പായുന്നത്. ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും നഗരത്തിലെ ഗതാഗത കുരുക്കില്‍ നിന്ന് രക്ഷ നേടാന്‍ ടൗണിലെ ഇടവഴികളിലൂടെ പോകുമ്പോള്‍ അപ്രതീക്ഷിതമായി പാഞ്ഞെത്തുന്ന സ്വകാര്യബസുകള്‍ അപകടഭീതി വര്‍ധിപ്പിക്കുകയാണ്.

Related posts