ചാലക്കുടിയില്‍ തറ ബാക്കിനിര്‍ത്തി ബസ് ഷെല്‍റ്റര്‍ പൊളിച്ചുമാറ്റി

tcr-shelterചാലക്കുടി: മുനിസിപ്പല്‍ ജംഗ്ഷനില്‍ സര്‍വീസ് റോഡില്‍ ദേശീയപാത അധികൃതര്‍ സ്ഥാപിച്ച ബസ് ഷെല്‍റ്റര്‍ പൊളിച്ചുമാറ്റികൊണ്ടുപോയി. ആധുനികരീതിയില്‍ നിര്‍മിച്ചിരുന്ന ബസ് ഷെല്‍റ്റര്‍ വര്‍ഷങ്ങളായി അനാഥമായിക്കിടക്കുകയായിരുന്നു. ഇവിടെ ബസുകള്‍ നിറുത്താത്തതിനാല്‍ ആരും ബസ് കാത്തുനില്‍ക്കാറില്ല.

തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകളില്‍നിന്നും നോര്‍ത്ത് ജംഗ്ഷനിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് ഇറങ്ങുന്നതിനും ഇവിടെനിന്നും സൗത്തിലേക്ക് യാത്രക്കാര്‍ക്കു കയറുന്നതിനും വേണ്ടിയാണ് ഇവിടെ ബസ് ഷെല്‍റ്റര്‍ സ്ഥാപിച്ചിരുന്നത്.

എന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ ബസുകള്‍ ഇവി ടെ നിറുത്താറില്ല. അനാഥമായിക്കിടന്നിരുന്ന ബസ് ഷെല്‍റ്ററിന്റെ ഓരോ ഭാഗങ്ങള്‍ കുറേശെയായി പൊളിച്ചുകൊണ്ടുപോയിരുന്നു. ഇപ്പോള്‍ മുഴുവനായും പൊളിച്ചുകൊണ്ടുപോയി. ഇപ്പോള്‍ തറ മാത്രമാണ് ഇവിടെയുള്ളത്. ബസ് ഷെല്‍റ്റര്‍ പൊളിച്ചതു സംബന്ധിച്ച് അധികൃതര്‍ക്ക് ആര്‍ക്കും ഒന്നുമറിയില്ല.  കഴിഞ്ഞദിവസം ടൗണ്‍ ഹാളിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന ബസ് ഷെല്‍റ്റര്‍ പൊളിച്ചുകൊണ്ടുപോയിരുന്നു. ഇതേക്കുറിച്ച് നഗരസഭ അധികൃതരും മൗനത്തിലാണ്.

Related posts