പ്രാവിന്‍കൂട്, ലങ്ക, ശില്പി, എക്സറേ, കൊച്ചി ജെട്ടി: വിചിത്രവും കൗതുകവുമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വാർഡുകൾ

ആലപ്പുഴ: ജില്ലയിലെ ചില വാര്‍ഡുകളുടെ പേരുകള്‍ വളരെ വിചിത്രമാണ്. ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ വിചിത്രമായ പേരുകളുള്ള വാര്‍ഡുകള്‍ ആലപ്പുഴയിലാവാനാണു സാധ്യത.

ചില പേരുകളുടെ പിന്നില്‍ ചരിത്രവുമായി ബന്ധമുണ്ടാവും. മറ്റുചില പേരുകളുടെ പിന്നില്‍ സ്ഥലത്തിന്‍റെ പ്രത്യേകത, സ്ഥാപനങ്ങള്‍, ചില റോഡുകളുടെ പേര്, ചരിത്രത്തിന്‍റെ ഭാഗമായുണ്ടായ പേരുകള്‍ എന്നിങ്ങനെ പലവിധ ഘടകങ്ങളാണുണ്ടാവുക.

ചില പേരുകള്‍ക്കു പിന്നില്‍ എന്താണെന്ന് ആര്‍ക്കും കാര്യമായ പിടിയില്ല. പലരും പല കഥകള്‍ പറയും. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടും പേരുകള്‍ വന്നിട്ടുണ്ടാകാം. അത്തരത്തില്‍ ജില്ലയിലെ ചില വിചിത്ര പേരുകള്‍ പരിശോധിക്കാം.

മള്‍ട്ടിപ്പര്‍പ്പസ്: അരൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്. ഈ പ്രദേശത്തെ ഒരു ഇടറോഡിന്‍റെ പേരും മള്‍ട്ടിപ്പര്‍പ്പസ് എന്നാണ്. ഇവിടെ ഇതേപേരിലൊരു സൊസൈറ്റിയുമുണ്ട്. ഇതാണ് വാര്‍ഡിനും ഈ പേരുവന്നതിനു കാരണം.

കുതിരപ്പന്തി: ആലപ്പുഴ നഗരസഭയിലെ 25-ാം വാര്‍ഡാണിത്. രാജഭരണകാലത്ത് കുതിരപ്പന്തയത്തിനെത്തിയിരുന്ന കുതിരകളെ പാര്‍പ്പിച്ചിരുന്ന സ്ഥലം.

നെഹ്‌റു ട്രോഫി: ആലപ്പുഴ നഗരസഭയിലെ വാര്‍ഡ്. നെഹ്‌റു ട്രോഫി വള്ളംകളിയില്‍നിന്ന് ഉരുത്തിരിഞ്ഞ പേര്.

ലങ്ക: പുലിയൂര്‍ പഞ്ചായത്തിലെ വാര്‍ഡ്. പാടശേഖരത്തിന്‍റെ നടുവില്‍ ദ്വീപുപോലെയൊരു സ്ഥലമായിരുന്നു പണ്ട്.

ശില്പി: ചേര്‍ത്തല നഗരസഭയിലെ വാര്‍ഡ്. വാര്‍ഡിലെ വായനശാലയുടെ പേരാണിത്.

എക്‌സ്-റേ: ചേര്‍ത്തല താലൂക്കിലെ വാര്‍ഡ്. താലൂക്കില്‍ ആദ്യമായി എക്‌സ്-റേ സംവിധാനം ആരംഭിച്ച ആശുപത്രിയുടെ പേരും എക്‌സ്-റേ എന്നാണ്. അവിടത്തെ ജംഗ്ഷനും ഈ പേരിലാണ്.

സ്വിച്ച് ഗിയര്‍: മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്. വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൊസൈറ്റിയുടെ പേരാണിത്.

ഫിഷ്‌ലാന്‍ഡ്, സമരഭൂമി: ഇവരണ്ടും പുന്നപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളാണ്.

പ്രാവിന്‍കൂട്: തിരുവന്‍വണ്ടൂരിലെ വാര്‍ഡുണ്ട്. ഇവിടെ പ്രാവുകള്‍ക്കായി ഒരാള്‍ നേരത്തേ പ്രാവിന്‍കൂട് ഉണ്ടാക്കിയിരുന്നു.

കൊച്ചി ജെട്ടി: ആറാട്ടുപുഴ പഞ്ചായത്തിലെ വാര്‍ഡ്. ഒരു വിദേശ പൗരന്‍ കൊച്ചിയില്‍നിന്ന് ബോട്ടുവാങ്ങുകയും അതിനെ ആറാട്ടുപുഴയില്‍ ത്തിക്കുകയും ചെയ്തു. എന്നാല്‍, അന്നു അടുപ്പിക്കാന്‍ ജെട്ടിയില്ല. കൊച്ചിയില്‍നിന്ന് ബോട്ടുവാങ്ങി അത് കരയ്ക്കടുപ്പിക്കുന്നതിനായി ഒരു ജെട്ടി നിര്‍മിച്ചതിലൂടെയാണ് ആറാട്ടുപുഴ പഞ്ചായത്തില്‍ കൊച്ചിയുടെ ജെട്ടിയുണ്ടായതെന്ന് പഴമക്കാര്‍ പറയുന്നു.

പഞ്ചായത്ത്: പെരുമ്പളം പഞ്ചായത്തിലെ ഒരു വാര്‍ഡിന്‍റെ പേര്.

പള്ളുവള്ളുവെളി: ചേര്‍ത്തല നഗരസഭയിലെ വാര്‍ഡ്

അസംബ്ലി: പുന്നപ്ര നോര്‍ത്ത് പഞ്ചായത്തിലെ വാര്‍ഡ്

ഐലന്‍ഡ്: കൈനകരിയിലെ വാര്‍ഡ്

പോയ്ക: വെണ്‍മണി പഞ്ചായത്തിലെ വാര്‍ഡ്

ചൂണ്ടുപലക: ചേപ്പാട്ടില്‍ പഞ്ചായത്തിലെ വാര്‍ഡ്

കണ്ണാടി: പുളിങ്കുന്ന് പഞ്ചായത്തിലെ വാര്‍ഡ്

രാമവര്‍മ: ആര്യട് പഞ്ചായത്തിലെ വാര്‍ഡ്

നേതാജി: മണ്ണഞ്ചേരി പഞ്ചായത്തിലെ വാര്‍ഡ്

മദര്‍ തെരേസ: മുഹമ്മ പഞ്ചായത്തിലെ വാര്‍ഡ്

ലൂഥറന്‍: തണ്ണീര്‍മുക്കം ഡിവിഷനിലെ വാര്‍ഡ്‌

Related posts

Leave a Comment