പശ്ചിമഘട്ടങ്ങളിലെ ചിത്രശലഭ വൈവിധ്യത്തിൽ കേരളം ഒന്നാമത്; 22 എണ്ണം വംശനാശ ഭീഷണി നേരിടുന്നവ

കണ്ണൂർ: പശ്ചിമഘട്ട മലനിരകളിലെ വൈവിധ്യമാർന്ന ചിത്രശലഭങ്ങൾ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെ മലനിരകളിലെന്ന് പഠനം. ശാസ്ത്ര ജേർണലായ എന്‍റോമോണാണ് ഇതു സംബന്ധിച്ച പ‍‍ഠന -ഗവേഷണ റിപ്പാർട്ട് പ്രസിദ്ധീകരിച്ചത്. ഡോ. കലേഷ് സദാശിവൻ നേതൃത്വം നൽകുന്ന ഗവേഷക സംഘമാണ് ‘ചിത്രശലഭങ്ങൾ: കേരളത്തിലെ തത്‌സ്ഥിതി‍യും’ എന്ന പേരിലുള്ള സന്പൂർണ റിപ്പോർട്ട് തയാറാക്കിയത്.

പി.സി. സുജിത, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, വി.സി. ബാലകൃഷ്ണൻ, കെ. ബൈജു, ഇ. കുഞ്ഞികൃഷ്ണൻ, ടോം അഗസ്റ്റിൻ, വിനയൻ പി. നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരളത്തിലെ മലനിരകളിലും തീരപ്രദേശങ്ങളിലും കഴിഞ്ഞ 25 വർഷത്തിലധികമായി തയാറാക്കിയ നിരന്തര പഠനങ്ങളുടെ സമാഹാരമാണു റിപ്പോർട്ട്.

കേരളത്തിലെ ജൈവവൈവിധ്യം കാടുകളിലും മലനിരകളിലും മാത്രമൊതുങ്ങുന്നതല്ലെന്നതാണ് ചിത്രശലഭങ്ങളുടെ വൈവിധ്യത്തിന്‍റെ അടിസ്ഥാന ഘടകം. പുൽമേടുകൾ, നെൽവയലുകൾ, റബർ-തേയില തോട്ടങ്ങൾ, കായലുകൾ, ഉയർന്ന മലനിരകൾ എന്നിവയെല്ലാം ചിത്രശലഭങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നുണ്ട്.

328 ഇനങ്ങൾ; 41 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം
കേരളത്തിൽ ഇതുവരെ 328 ചിത്രശലഭ ഇനങ്ങളെയാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 41 ഇനങ്ങൾ പശ്ചിമഘട്ടങ്ങളിൽ മാത്രം. പശ്ചിമഘട്ടത്തിൽ ആകെ രേഖപ്പെടുത്തിയിട്ടുള്ള ചിത്രശലഭ ഇനങ്ങളിൽ ഭൂരിഭാഗവും കേരളത്തിൽ കേരളത്തിൽ കാണപ്പെടുന്നു എന്നതാണ് വസ്തുത. ചെറിയ ഭൂവിസ്തീർണമുള്ള സംസ്ഥാനമായിട്ടും കേരളം കൈവരിച്ച വലിയ ജൈവനേട്ടമാണിതിതെന്നു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആറ് കുടുംബങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ വൈവിധ്യത്തിൽ 97 ഇനം രോമപാദ ചിത്രശലഭങ്ങൾ, 96 നീലി ചിത്രശലഭങ്ങൾ, 82 തുള്ളൻ ചിത്രശലഭങ്ങൾ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുന്നത്. ഇതിനു പുറമേ കിളിവാലൻ, പീത- ശ്വേത, ആട്ടക്കാരൻ ചിത്രശലഭങ്ങളുടെ സാന്നിധ്യവുമുണ്ട്.

കാലാവസ്ഥാ മാറ്റവും സസ്യലഭ്യതയിലെ കുറവും കാരണം ദേശാടനം നടത്തുന്ന ശലഭങ്ങളുടെ ഇഷ്ടകേന്ദ്രംകൂടിയാണ് കേരളവും ഇവിടുത്തെ മലനിരകളുമെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ശലഭങ്ങളുടെ എണ്ണത്തിലും കേരളം മുന്നിലാണ്. 36 ചിത്രശലഭങ്ങൾ കേരളത്തിലെ സ്ഥിരം സന്ദർശകരാണ്. ഇത് കാലാനുസൃത ചിത്രശലഭ സഞ്ചാരങ്ങൾക്ക് കേരളം ഒരുപ്രധാന ഇടവഴിയായി പ്രവർത്തിക്കുന്നുവെന്നാണ് അനുമാനം.

1,800 ലധികം സസ്യസന്പത്തും
ലാർവ ഘട്ടത്തിൽ ചിത്രശലഭങ്ങൾ ആശ്രയിക്കുന്ന 1,800 ലധികം സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും 350ലധികം നിരീക്ഷണങ്ങളോടുകൂടി മോണോഗ്രാഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രദേശപരമായ ശാസ്ത്രീയ ശേഖരങ്ങളിൽ ഒന്നാണ്. മാത്രമല്ല, ഇതുവരെ ഒരേ ഇനമായി കണക്കാക്കിയിരുന്ന പളനി ചോലത്തെയ്യൻ, നീലഗിരി ചോലത്തെയ്യൻ, ടൈൽഡ് പാം ഫ്ലൈ (ഓലക്കണ്ടൻ), കോമൺ പാം ഫ്ലൈ, ഡബിൾ ബാൻഡഡ് ജൂഡി (ഇരാവരയാൻ ആട്ടക്കാരൻ), – ലങ്കൻ പ്ലം ജൂഡി (സിലോൺ ആട്ടക്കാരൻ) എന്നിവയും വ്യത്യസ്ത ഇനങ്ങളാണെന്നു ഗവേഷണത്തിൽ കണ്ടെത്തി.

കേരളത്തിൽനിന്ന് കണ്ടെത്തിയ ഒരു പുതിയ ഉപ ഇനമായ സഹ്യാദ്രി സ്പോട്ടഡ് റോയൽ (പൊട്ടുനീലാംബരി) എന്ന ശലഭത്തിന് പ്രശസ്ത പ്രകൃതി പ്രവർത്തകനും വന്യജീവി സിനിമാ സംവിധായകനുമായ സുരേഷ് ഏലമണിന്‍റെ പേരും നൽകി. ഈ ശലഭം ഇനിമുതൽ റ്റേജുറിയ മക്‌ലാറ്റ സുരേഷി എന്നപേരിലാണ് അറിയപ്പെടുക.

വംശനാശ ഭീഷണി നേരിടുന്നവയും
കേരളത്തിൽ കാണപ്പെടുന്ന 22 ശലഭങ്ങൾ ഐയുസിഎൻ വിവരങ്ങളനുസരിച്ച് വംശനാശ ഭീഷണിയിലുള്ളതാണ്.70 ഇനങ്ങൾ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം (1972) പ്രകാരം നിയമപരമായ ഷെഡ്യൂൾ ഒന്നിലും (ഏറ്റവും ഉയർന്ന സംരക്ഷണ നില), ബാക്കി ഷെഡ്യൂൾ രണ്ടിലുമാണ് ഉൾപ്പെടുന്നത്. ഈ സാഹചര്യത്തിൽ ചിത്രശലഭങ്ങളുടെ സംരക്ഷണത്തിനായി നിയമപരമായ നടപടികളും അനിവാര്യമാണെന്ന് ഗവേഷണം നിർദേശിക്കുന്നുണ്ട്.

Related posts

Leave a Comment