പോലീസിനെ കബളിപ്പിച്ച് മുങ്ങിയ പ്രതിവര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെത്തി; കൈയോടെ പിടികൂടി പോലീസ്

ചിറ്റാര്‍: വര്‍ഷങ്ങളായി പോലീസിനെയും എക്‌സൈസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞു വന്ന പ്രതി ചിറ്റാര്‍ പോലീസിന്‍റെ പിടിയിലായി. സീതത്തോട് ഗുരുനാഥന്‍ മണ്ണ് സ്വദേശിയായ പുത്തന്‍വീട്ടില്‍ ഷാജി(50) ആണ് പിടിയിലായത്.

ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് കൈവശം വച്ചതിന് ചിറ്റാര്‍ പോലീസും ചാരായം വാറ്റുന്നതിന് 300 ലിറ്റര്‍ വാഷ് കൈവശം സൂക്ഷിച്ചതിന് എക്‌സൈസും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി കഴിഞ്ഞ ഒരു വര്‍ഷമായി ബെല്ലാരി, സൂറത്ത് എന്നീ സ്ഥലങ്ങളിലായി കഴിഞ്ഞു വരികയായിരുന്നുവെന്ന് പറയുന്നു. തുടര്‍ച്ചയായ അന്വേഷണത്തില്‍ ഇയാള്‍ നാട്ടിലെത്തിയിട്ടുള്ളതായി വിവരം ലഭിച്ചു.

ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്്‌ഐ അനില്‍ കുമാര്‍, എഎസ്‌ഐ അനില്‍, സിപിഒ മാരായ അജിത്ത്,സജിന്‍ എന്നിവര്‍ അടങ്ങിയ സംഘം സീതത്തോട്ടില്‍നിന്നു ഷാജിയെ പിടികൂടി. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി.

Related posts

Leave a Comment