വന്ദേ സ്ലീപ്പറിന് വീണ്ടും വേഗക്കുതിപ്പ്: ജലപരിശോധനയും വിജയകരം; കൈവരിച്ചത് 182 കിലോമീറ്റർ സ്പീഡ്; ന്യൂയർ സമ്മാനമായി നിരവധി പുതിയ പരിഷ്കാരങ്ങളും

പരവൂർ: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് വേഗകുതിപ്പിൽ വീണ്ടും വിജയം. കഴിഞ്ഞ ദിവസം നടന്ന രണ്ടാംഘട്ട പരീക്ഷണ ഓട്ടത്തിൽ 180 കിലോമീറ്റർ വേഗത്തിലാണ് കുതിച്ചത്. യാത്രയ്ക്കിടയിൽ 182 കിലോമീറ്റർ വേഗത വരെ ട്രെയിൻ കൈവരിച്ചു. കുപ്പികളിൽ വെള്ളം നിറച്ച് വച്ചുള്ള യാത്രാ പരിശോധനയിലും റൈഡ് സ്ഥിരതയും സ്ഥിരീകരിച്ചു.

ഇവ രണ്ടും വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി പാഡഡ് ബർത്തുകൾ ഉൾപ്പെടെ നിരവധി നൂതന സവിശേഷതകൾ ഉള്ള വന്ദേ ഭാരത് സ്ലീപ്പർ 2026-ന്‍റെ ആദ്യ മാസങ്ങളിൽ തന്നെ ട്രാക്കിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യൻ റെയിൽവേയുടെ കോട്ട -നാഗ്ദ സെക്ഷനിൽ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്ററിലധികം കൈവരിച്ചത്. രാജ്യത്തെ വേഗത്തിലുള്ള യാത്രയുടെ ഒരു സുപ്രധാന നിമിഷമായാണ് ഇതിനെ റെയിൽവേ മന്ത്രാലയം വിശേഷിപ്പിച്ചിട്ടുള്ളത്.

ട്രെയിനിന്‍റെ സ്ഥിരതയും സാങ്കേതിക സവിശേഷതകളും പ്രദർശിപ്പിക്കുന്നതിനായി ജല പരിശോധനയുടേത് അടക്കമുള്ള സ്പീഡ് ടെസ്റ്റിന്‍റെ വീഡിയോ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ പങ്കുവക്കുകയും ചെയ്തു.റെയിൽവേ സേഫ്റ്റി കമ്മീഷണറും വന്ദേ ഭാരത് സ്ലീപ്പറിന്‍റെ പരീക്ഷണ ഓട്ടം സസൂക്ഷ്മം നിരീക്ഷിച്ചു. ഈ പുതിയ തലമുറ ട്രെയിനിന്‍റെ സാങ്കേതിക സവിശേഷതകൾ ഞങ്ങളുടെ സ്വന്തം ജലപരിശോധനയിൽ തെളിയുകയുമുണ്ടായെന്നും മന്ത്രി എക്സിലെ പോസ്റ്റിൽ വിശദീകരിച്ചു.

ഇന്ത്യൻ റെയിൽവേ അതിന്‍റെ പ്രധാന റൂട്ടുകളിൽ 160-180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ തദ്ദേശീയമായി നിർമിക്കുന്ന കൂടുതൽ വന്ദേഭാരത് ഫ്ലീറ്റുകൾ വികസിപ്പിക്കുകയാണ്.റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, യാത്രക്കാരുടെ സുഖ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പരമ്പരാഗത ദീർഘദൂര യാത്രകളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് ഈ സമീപനത്തിന്‍റെ ലക്ഷ്യമെന്ന് റെയിൽ മന്ത്രാലയം വ്യക്തമാക്കി.നിലവിൽ ഇന്ത്യൻ റെയിൽവെ ശൃംഖലയിൽ ഉടനീളം 164 വന്ദേ ഭാരത ഹൈ സ്പീഡ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി ഓടിത്തുടങ്ങുന്നതോടെ ഈ മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.മുകളിലെ ബർത്തുകളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം, തദ്ദേശീയ കവച് ആന്‍റി കൊളിഷൻ പ്രൊട്ടക്ഷൻ സാങ്കേതികവിദ്യ പോലുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങൾ അടക്കം നിരവധി സവിശേഷതകൾ വന്ദേ ഭാരത് സ്ലീപ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി റീജനറേറ്റീവ് ബ്രേക്കിംഗും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.കൂടാതെ വായുവിന്‍റെ ഗുണ നിലവാരവും സ്ഥിരമായ ഇന്‍റീരിയർ താപനിലയും നിലനിർത്തുന്നതിന് ഓട്ടോമാറ്റിക് കണക്ടിംഗ് വാതിലുകളുള്ള പൂർണമായും അടച്ച ഇടനാഴികളും ഈ ട്രെയിനിൽ ഉണ്ട്.

  • എസ്.ആർ. സുധീർ കുമാർ

Related posts

Leave a Comment