മണ്ഡലകാലം; ഇതുവരെ ദർശനം നടത്തിയത് 51 ലക്ഷം തീര്‍ഥാടകര്‍; കാണിക്കയായി 420 കോടി വരുമാനം

ശബരിമല: മണ്ഡല, മകരവിളക്കു കാലത്ത് 51 ലക്ഷം തീര്‍ഥാടകര്‍ ശബരിമല ദര്‍ശനം നടത്തി. വരുമാനം 420 കോടി രൂപ. കഴിഞ്ഞ 12 വരെയുള്ള കണക്കാണിത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 48 ലക്ഷം തീര്‍ഥാടകരാണ് എത്തിയത്. മകരജ്യോതി ദര്‍ശനത്തിനായി രണ്ടുലക്ഷത്തോളം ആളുകള്‍ പര്‍ണശാല കെട്ടി ശബരിമലയില്‍ തങ്ങിയിട്ടുണ്ടാകാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍ പറഞ്ഞു.

ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂവും സ്‌പോട്ട് ബുക്കിംഗും കുറച്ചിരുന്നുവെങ്കിലും അതിനു മുമ്പുതന്നെ ശബരിമലയില്‍ എത്തിയവരില്‍ നല്ലൊരു പങ്കും മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി തങ്ങുകയായിരുന്നു.എരുമേലി കാനനപാത വഴി തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രാവിലെ 11നുശേഷം മലകയറാന്‍ ആരെയും അനുവദിക്കില്ല.

ശബരിമലയില്‍ നിലവിലുള്ള ആളുകള്‍ ജ്യോതിദര്‍ശനം കഴിഞ്ഞു തിരികെ ഇറങ്ങിക്കഴിഞ്ഞു മാത്രമേ പമ്പയില്‍ നിന്ന് ആളുകളെ കയറ്റിവിടുകയുള്ളൂ. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സര്‍വസജ്ജമാണ്. തിരുമുറ്റത്തും ഫ്ളൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയില്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല. സുതാര്യമായ സംവിധാനമാണ് ഇക്കുറി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിനു തിരക്ക് കൂട്ടേണ്ടതില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.

Related posts

Leave a Comment