ഇതൊക്കെ ശ്രദ്ധിക്കണ്ടേ അന്പാനേ… നോട്ട് വാങ്ങും മുന്പേ നോക്കണേ: ഒറിജനലിനെ വെല്ലും ഡ്യൂപ്ലിക്കേറ്റ് കറൻസികൾ വിപണിയിൽ

രൂപത്തിലും ഭാവത്തിലും അസൽ നോട്ടുകളെ വെല്ലുന്ന രീതിയിലുള്ള ചിൽഡ്രൻസ് ബാങ്ക്, ഫൺ ഓഫ് ഫൺ നോട്ടുകൾ വ്യാപകമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്നതായി ആക്ഷേപം.

500, 200 നോട്ടുകൾക്ക് പുറമെ, നിത്യേനയുള്ള ചെറിയ ഇടപാടുകൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 10, 20 രൂപയുടെ കറൻസികളിലും ഇത്തരം കറൻസികൾ വ്യാപകമാണ്. സമാനമായ നിറവും വലിപ്പവുമുള്ള ഈ നോട്ടുകൾ തിരക്കുള്ള സമയങ്ങളിൽ തിരിച്ചറിയാൻ പ്രയാസമാണ്. ഗാന്ധിജിയുടെ ചിത്രം ഉൾപ്പെടെ കൃത്യമായി ആലേഖനം ചെയ്തിട്ടുള്ളതിനാൽ ഒറ്റനോട്ടത്തിൽ ഇവ വ്യാജനാണെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. ’ഭാരതീയ റിസർവ് ബാങ്ക്’ എന്നതിന് പകരം ഹിന്ദിയിൽ ’ഭാരതീയ ബച്ചെ കാ ബാങ്ക്’ എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ചില്ലറയായി നൽകുന്ന നോട്ടുകൾക്കിടയിൽ ഇത്തരം കളിനോട്ടുകൾ തിരുകി നൽകിയാണ് സാധാരണക്കാരെയും ചെറിയ കച്ചവടക്കാരെയും പ്രധാനമായും കബളിപ്പിക്കുന്നത്. സ്കൂൾ പരിസരങ്ങളിലെ കടകൾ, പൂരം, പെരുന്നാൾ തുടങ്ങിയ ആഘോഷ സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവയുടെ കൈമാറ്റം പ്രധാനമായും നടക്കുന്നത്. പലരും കൗതുകത്തിനായി വാങ്ങുന്ന ഇത്തരം കളിനോട്ടുകൾ ബോധപൂർവം മറ്റുള്ളവരെ പറ്റിക്കാനായി ഉപയോഗിക്കുന്നത് വർധിച്ചുവരികയാണ്. പ്രായമായവർക്കാണ് ഇവ കൂടുതലും തിരിച്ചറിയപ്പെടാൻ ബുദ്ധിമുട്ടുന്നത്.

സ്വന്തം ലേഖകൻ

Related posts

Leave a Comment