എന്തായിരുന്നു ആ കൂടിക്കാഴ്ചയുടെ ഡീലുകൾ; മുഖ്യമന്ത്രിക്കു തുറന്ന കത്തെഴുതി കെസി. വേണുഗോപാൽ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനോട് തുറന്ന കത്തിലൂടെ ചോദ്യങ്ങൾ ഉന്നയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം പറയുമെന്നു പ്രതീക്ഷിക്കുന്നതായും കത്തിലുണ്ട്.

ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്‍റെ വസതിയിൽ താങ്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജൻഡ എന്തായിരുന്നു ? അവിടെയാണോ ‘ഡീൽ’ രൂപപ്പെട്ടത് ? ഡൽഹിയിൽ കേരള ഹൗസിൽ ഇതേപോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് താങ്കൾ പ്രഭാത ഭക്ഷണ വിരുന്നു നൽകിയത് എന്തു ‘ഡീൽ’ ഉറപ്പിക്കാനായിരുന്നു ?

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി താങ്കൾ ഡൽഹിയിൽ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷേ, ഡൽഹിക്കു പുറത്ത് താങ്കൾ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ ? എന്തിനായിരുന്നു അത്? അത് ഡീലിന്‍റെ ഭാഗം ആയിരുന്നോ? തുടങ്ങി 10 ചോദ്യങ്ങളാണ് കെ.സി, വേണുഗോപാൽ കത്തിലൂടെ ഉന്നയിക്കുന്നത്.

Related posts

Leave a Comment