ഡൽഹിയിലെ വൃദ്ധയായ പേന വിൽപ്പനക്കാരിയോട് കരുണ കാട്ടി അമേരിക്കൻ ഇൻഫ്ലുവൻസർ; സോഷ്യൽ മീഡിയയിൽ ഹൃദയം കവർന്ന് വീഡിയോ!

ഡൽഹിയിലെ തിരക്കേറിയ കോണാട്ട് പ്ലേസിൽ വെച്ച് ഒരു അമേരിക്കൻ സഞ്ചാരിയും വൃദ്ധയായ പേന വിൽപ്പനക്കാരിയും തമ്മിലുണ്ടായ ലളിതമായൊരു കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ വലിയ തരംഗമാകുന്നു. കാരുണ്യത്തിന്‍റെയും മനുഷ്യബന്ധങ്ങളുടെയും പ്രതീകമായി മാറിയ ഈ ദൃശ്യങ്ങൾ ഒട്ടനവധി ആളുകളുടെ ഹൃദയങ്ങളെയാണ് സ്പർശിച്ചിരിക്കുന്നത്.

അമേരിക്കൻ വ്ലോഗറും കണ്ടെന്‍റ് ക്രിയേറ്ററുമായ സ്റ്റീവ് യാലോ തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തിരക്കേറിയ തെരുവിൽ പേന വിൽക്കാൻ ശ്രമിക്കുന്ന പ്രായമായ ഒരു സ്ത്രീയെ യാലോ കാണുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അവരിൽ നിന്ന് പേന വാങ്ങാൻ ആരും താത്പര്യം കാണിക്കാതിരുന്ന സമയത്താണ് യാലോ അവരുടെ അടുത്തേക്ക് ചെന്നത്.

പരസ്പരം ഭാഷ അറിയില്ലായിരുന്നിട്ടും, ഇരുവരും വളരെ പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. യാലോ അവരെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുകയും പേനയുടെ വില ചോദിക്കുകയും ചെയ്തു. ഒരു പേനയ്ക്ക് 50 രൂപയാണെന്ന് ആ വൃദ്ധ ആംഗ്യത്തിലൂടെ കാണിച്ചപ്പോൾ യാലോ 100 രൂപ നൽകി രണ്ട് പേനകൾ വാങ്ങി.

എന്നാൽ അതിനുശേഷം നടന്ന കാര്യങ്ങളാണ് കാണികളുടെ കണ്ണ് നിറച്ചത്. ആ സ്ത്രീയുടെ മനോഹരമായ പുഞ്ചിരിയും നല്ല പെരുമാറ്റവും യാലോയുടെ മനസ്സ് മാറ്റി. അദ്ദേഹം രണ്ട് പേനകൾ കൂടി വാങ്ങാൻ തീരുമാനിച്ചു. തുടർന്ന് സംസാരിക്കുന്നതിനിടയിൽ, അവരുടെ കൈയിൽ ഇനിയും ഒരുപാട് പേനകൾ വിൽക്കാൻ ബാക്കിയുണ്ടെന്ന് യാലോയ്ക്ക് മനസ്സിലായി. അദ്ദേഹം അത് എണ്ണിനോക്കിയപ്പോൾ ഏകദേശം 900 രൂപയുടെ പേനകൾ അവശേഷിക്കുന്നുണ്ടായിരുന്നു.

തുടർന്ന് യാലോ തന്‍റെ പേഴ്‌സ് പരിശോധിച്ചപ്പോൾ അതിൽ ആകെ 550 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ആ പണം തന്‍റെ കൈയിൽ വെക്കുന്നതിന് പകരം മുഴുവനായും അദേഹം ആ വൃദ്ധയ്ക്ക് കൈമാറി. ബാക്കിയുള്ള പേനകൾ കൂടി അവർക്ക് വിൽക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. തന്‍റെ കൈയിലുണ്ടായിരുന്ന മുഴുവൻ പണവും നൽകിയിട്ടും, അതിന് പകരമായി വെറും രണ്ട് പേനകൾ മാത്രമാണ് യാലോ വാങ്ങിയത്.

ഈ സംഭാഷണത്തിലുടനീളം ആ വൃദ്ധ ഹിന്ദിയിൽ സംസാരിച്ചുകൊണ്ട് പുഞ്ചിരിയോടെയാണ് യാലോയോട് ഇടപെട്ടത്. അവർ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് തനിക്ക് പിന്നീട് വിവർത്തനം ചെയ്ത് മനസ്സിലാക്കേണ്ടതുണ്ടെന്ന് യാലോ വീഡിയോയിൽ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ വീഡിയോയ്ക്ക് താഴെ പതിനായിരക്കണക്കിന് ആളുകളാണ് യാലോയുടെ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്തെത്തുന്നത്. പണം നൽകിയതുകൊണ്ട് മാത്രമല്ല, ആ സ്ത്രീയോട് അദ്ദേഹം കാണിച്ച ബഹുമാനവും പരിഗണനയുമാണ് ഈ വീഡിയോയെ സവിശേഷമാക്കുന്നതെന്ന് പലരും കുറിച്ചു.

ചിലപ്പോഴൊക്കെ നമ്മൾ ഒരാൾക്ക് നൽകുന്ന ഏറ്റവും വിലപിടിപ്പുള്ള കാര്യം പണമല്ല, മറിച്ച് അവർക്ക് നൽകുന്ന പരിഗണനയും കാരുണ്യവുമാണ്, എന്ന് ഒരു ഉപഭോക്താവ് കുറിച്ചപ്പോൾ, “താങ്കൾ മനുഷ്യരിലെ ഒരു രത്നമാണ്, എന്നായിരുന്നു മറ്റൊരു കമന്‍റ്. ചെറിയൊരു കാരുണ്യപ്രവൃത്തിക്ക് പോലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു.

 

 

 

Related posts

Leave a Comment