തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ഇന്നലെ എല്‍ഡിഎഫ്- ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗങ്ങളുടെയും പരാതികളില്‍ പോലീസ് കേസെടുത്തു.
എല്‍ഡിഎഫ് കൗണ്‍സിലറുടെ പരാതിയില്‍ മേയര്‍ ഉള്‍പ്പെടെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരേ പോലീസ് കേസെടുത്തു. ബിജെപി കൗണ്‍സിലര്‍മാരുടെ പരാതിയില്‍ സിപിഎം കൗണ്‍സിലര്‍ എസ്പി. ദീപക്ക്, വഞ്ചിയൂര്‍ ബാബു ഉള്പ്പെടെയുള്ളവര്ക്കെതിരരേ പോലീസ് കേസെടുത്തു. എസ്പി. ദീപക്കിനെതിരെയുള്ള എഫ്ഐആറില്‍ പോലീസ് അദ്ദേഹത്തിന്റെ പേര് തെറ്റായാണ് രേഖപ്പെടുത്തിയത്.
ദീപക് ദേവ് എന്നാണ് ഒന്നാം പ്രതിയായ എസ്പി. ദീപക്കിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പിഴവ് തിരുത്തുമെന്ന് പോലീസ് വ്യക്തമാക്കി.
മ്യൂസിയം പോലീസാണ് കേസെടുത്തത്. മേയര്‍ വി.വി. രാജേഷിന്റെ കാലിന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ കയ്യാങ്കളിയില്‍ പരിക്കേറ്റിരുന്നു.
