പ്രിയപ്പെട്ട വളർത്തുനായയ്ക്ക് വേദനയില്ലാത്ത യാത്രയയപ്പ്, നായയുടെ ആ മനോഹര ഓർമ്മകൾ പങ്കുവെച്ച് ഉടമ ; കണ്ണീരണിയിച്ച് വീഡിയോ

അർബുധം ബാധിച്ച് കടുത്ത വേദന തിന്നുന്ന തന്‍റെ പ്രിയപ്പെട്ട വളർത്തുനായ ‘സൈമണെ’ ദയാവധത്തിന് വിധേയയാക്കാൻ തീരുമാനിച്ച വിവരം പങ്കുവെച്ച് ഇസബെൽ ക്ലീ എന്ന യുവതി.

രണ്ട് മാസം മുമ്പാണ് സൈമണിന് കരളിൽ ക്യാൻസർ സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ രോഗവും അമിതമായ അപസ്മാരവും കാരണം നായയുടെ ആരോഗ്യനില വളരെ വേഗത്തിൽ വഷളായി. ശക്തമായ മരുന്നുകൾ കാരണം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സൈമൺ.

നായയുടെ പഴയ ആരോഗ്യവാനായ രൂപത്തിലേക്ക് അവൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇസബെല്ലും ഭർത്താവ് ജേക്കബും. എന്നാൽ സ്ഥിതി കൂടുതൽ വഷളായതോടെ ഡോക്ടറും ദയാവധമാണ് നല്ലതെന്ന നിർദ്ദേശം നൽകുകയായിരുന്നു.

ഇനിയും കാത്തിരിക്കുന്നത് നായയ്ക്ക് കൂടുതൽ വേദനാജനകമായ അന്ത്യം നൽകുമെന്നതിനാലാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ കഠിനമായ തീരുമാനമെടുത്തതെന്ന് ഇസബെൽ പറയുന്നു. സൈമണിന്‍റെ അവസാന നാളുകൾ അവൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നൽകി സന്തോഷകരമാക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

Related posts

Leave a Comment