തലശേരി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തു. നാദാപുരം സ്വദേശി വി.കെ. ഇർഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തലശേരി മൂന്നാംഗേറ്റിന് സമീപം താമസിക്കുന്ന ഡോ. അഖിൽ സജിയുടെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു കണ്ടെത്തിയത്. 15കാരനെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഇർഷാദ് പിടിയിലായത്.
വിദ്യാർഥിയെ ഡോക്ടറുടെ വീട്ടിലെത്തിച്ചതായി ഇർഷാദ് മൊഴി നൽകിയിരുന്നു. ഇർഷാദിന്റെ ഫോൺ പരിശോധിച്ചതിൽ ഡോക്ടറുമായി നടത്തിയ സന്ദേശം പോലീസിന് ലഭിച്ചു. ഇർഷാദിനെ കോടതി റിമാൻഡ് ചെയ്തു.
