ഡോക്ടറുടെ കൺസൾട്ടേഷൻ ഫീസ് ഒഴിവാക്കാൻ വിചിത്ര ന്യായീകരണം; രോഗിയുടെ കഥ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ഡോക്ടർ, വീഡിയോ കാണാം

പഞ്ചാബിലെ ഒരു ക്ലിനിക്കിൽ കൺസൾട്ടേഷൻ ഫീസ് നൽകാതിരിക്കാൻ രോഗികൾ പറഞ്ഞ വിചിത്രമായ ന്യായീകരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡോക്ടറായ പ്രഭ്‌ലീൻ കൗർ. വെറുതെ ഒന്ന് സംസാരിക്കാൻ മാത്രം വന്നതാണെന്ന് പറഞ്ഞ് ഡോക്ടറെ കാണാൻ ശ്രമിച്ച ഒരാളുടെ കഥയാണ് മൊഹാലിയിലുള്ള ക്ലിനിക്കിൽ ജോലി ചെയ്യുന്ന അവർ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്.

ഡോക്ടറുടെ സമയം ചിലവഴിക്കുന്നതിന് ഫീസ് നൽകാൻ ആളുകൾ മടിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം ഇപ്പോൾ വഴിവെച്ചിരിക്കുകയാണ്. ലേസർ ചികിത്സയെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഒരു യുവതി ആദ്യം ക്ലിനിക്കിലെത്തിയത്. എന്നാൽ, ചികിത്സയെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുന്നത് കൺസൾട്ടേഷന്‍റെ ഭാഗമാണെന്നും അതിന് ഫീസ് നൽകണമെന്നും ക്ലിനിക്കിലെ ജീവനക്കാർ അവരെ അറിയിച്ചു. ഫീസ് നൽകണമെന്ന കാര്യം ഇഷ്ടപ്പെടാതിരുന്ന യുവതി അപ്പോൾ തന്നെ ക്ലിനിക്കിൽ നിന്ന് മടങ്ങിപ്പോകുകയായിരുന്നു.

എന്നാൽ കുറച്ചു സമയത്തിന് ശേഷം ഭർത്താവുമൊത്ത് യുവതി വീണ്ടും ക്ലിനിക്കിൽ തിരിച്ചെത്തി. തനിക്ക് ഡോക്ടറുമായി വെറുതെ ഒന്ന് സംസാരിക്കാനും വിശേഷങ്ങൾ ചോദിക്കാനും മാത്രമാണ് താല്പര്യമെന്ന് ഭർത്താവ് ജീവനക്കാരോട് പറഞ്ഞു. ഡോക്ടറെ വ്യക്തിപരമായി പരിചയമുണ്ടോ എന്ന ജീവനക്കാരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. വെറുമൊരു സംസാരത്തിന് എന്തിനാണ് താൻ പണം നൽകുന്നതെന്നും അയാൾ ജീവനക്കാരോട് ചോദിച്ചു.

യുവതി നേരത്തെ ലേസർ ചികിത്സയെക്കുറിച്ച് അന്വേഷിച്ച് വന്നതുകൊണ്ട് തന്നെ, ഈ സംസാരത്തിലും ആ ചികിത്സാവിവരങ്ങൾ കടന്നുവരുമെന്ന് ജീവനക്കാർ ചൂണ്ടിക്കാണിച്ചു. ഇത് നിഷേധിക്കാൻ അയാളും തയ്യാറായില്ല. മറ്റ് പല കാര്യങ്ങൾക്കും പണം ചിലവാക്കാൻ മടിയില്ലാത്ത ആളുകൾ, ഒരു ഡോക്ടറുടെ സമയത്തിനും വൈദഗ്ധ്യത്തിനും പ്രതിഫലം നൽകാൻ പലപ്പോഴും മടിക്കുന്നത് തികച്ചും വിരോധാഭാസമാണെന്ന് വീഡിയോയിലൂടെ ഡോക്ടർ വ്യക്തമാക്കി.

സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരു ചികിത്സയുടെ നിരക്ക് അന്വേഷിക്കാൻ മാത്രം എത്തുന്നവരിൽ നിന്ന് കൺസൾട്ടേഷൻ ഫീസ് ഈടാക്കുന്നത് ശരിയല്ലെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ജ്യോതിഷികൾക്കും മറ്റും യാതൊരു മടിയുമില്ലാതെ പണം നൽകുന്നവർ ഡോക്ടർമാരുടെ സേവനത്തിന് പ്രതിഫലം നൽകാൻ വിമുഖത കാണിക്കുന്നതിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ ഡോക്ടറെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്.

 

 

 

Related posts

Leave a Comment