പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ്, സ്ത്രീകൾക്ക് കൂടുതൽ സൗജന്യ യാത്ര, പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചു: ടിവികെയുടെ ജനക്ഷേമ പ്രഖ്യാപനങ്ങൾ

ചെന്നൈ: തമിഴ്നാട് വമ്പൻപ്രഖ്യാപനങ്ങളുമായി ടിവികെ സർക്കാർ. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് മൂന്ന് സുപ്രധാന ജനക്ഷേമ പ്രഖ്യാപനങ്ങൾ നടത്തി. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് സൗജന്യ പാചകവാതക സിലിണ്ടറുകൾ, സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയുടെ വിപുലീകരണം, കർഷക പ്രതിഷേധത്തെ തുടർന്ന് പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കൽ എന്നിവയാണ് പ്രഖ്യാപനങ്ങൾ.

രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടുത്ത പൊങ്കൽ മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. അർഹരായ കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.

സ്ത്രീകൾക്കായി നിലവിലുള്ള ‘വെട്രി പയണം’ സൗജന്യ യാത്രാ പദ്ധതി ഡീലക്സ്, എക്സ്പ്രസ് ബസുകളിലേക്കും വ്യാപിപ്പിച്ചു. ആദ്യഘട്ടത്തിൽ നഗരപ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒക്ടോബർ രണ്ടിന് വിപുലീകരിച്ച പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കർഷകരുടെ ശക്തമായ പ്രതിഷേധം പരിഗണിച്ച് പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് ടിവികെ സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “എപ്പോഴും കർഷകർക്കൊപ്പമാണ് സർക്കാർ” എന്ന നിലപാടും മുഖ്യമന്ത്രി ആവർത്തിച്ചു.

അതേസമയം, പരന്തൂർ വിഷയത്തിൽ ചർച്ചയ്ക്ക് അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പിന്നീട് മറ്റ് വിഷയങ്ങളിലെ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ അംഗങ്ങൾ സഭയിൽ തിരിച്ചെത്തി.

ജനക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകുന്ന സർക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങളെ വിലയിരുത്തുന്നത്.

Related posts

Leave a Comment