മെസിയുടെ മാന്ത്രിക സ്പർശം; കിരീടത്തിൽ മുത്തമിട്ട് ഇന്‍റർമയാമി

ന്യൂയോര്‍ക്ക്‌: മെസിയുടെ മികവിൽ കാംപിയോൺസ് കപ്പിൽ മുത്തമിട്ട് ഇന്‍റർമയാമി. മേജർ ലീഗ് സോക്കർ ജേതാക്കളും മെക്സിക്കൻ ലീഗ് എം എക്സ് ചാമ്പ്യന്മാരായ ക്രൂസ് അസുലും തമ്മിൽ ഏറ്റുമുട്ടിയ ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്‍റർ മയാമിയുടെ വിജയം.

മത്സരത്തിന്റെ 21-ാം മിനിറ്റിൽ ലൂയിസ് സുവാരസിന്‍റെ ക്രോസിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ ഗോളടിച്ചുകൊണ്ടാണ് മെസി ഇന്‍റർ മിയാമിക്കായി തന്‍റെ നൂറാം ഗോൾ പൂർത്തിയാക്കിയത്. പിന്നീട് മത്സരത്തിന്‍റെ 81-ാം മിനിറ്റിൽ മെസിയുടെ അസിസ്റ്റിൽ നിന്ന് ബ്രസീലിയൻ താരം കാസിമെറോ ടീമിന്‍റെ രണ്ടാം ഗോളും നേടി വിജയം ഉറപ്പാക്കുകയായിരുന്നു.

ഇന്‍റർ മയാമിയുടെ പുതിയ പരിശീലകനായ ക്രിസ്റ്റ്യൻ ഗോണ്‍സാലസിന് കീഴിലുള്ള ആദ്യ കിരീടനേട്ടമാണിത്. കഴിഞ്ഞ വർഷത്തെ എംഎൽഎസ് കപ്പ് ജേതാക്കളും മെക്സിക്കോയുടെ കാംപിയോൺ ഡി കാംപിയോൺസ് ജേതാക്കളും തമ്മിലാണ് വാർഷിക കാംപിയോൺസ് കപ്പിൽ ഏറ്റുമുട്ടുന്നത്. എംഎൽഎസ് ക്ലബുകളുടെ ആതിഥേയത്വത്തിൽ നടക്കുന്ന ഈ ടൂർണമെന്‍റിന്‍റെ എട്ടാമത് പതിപ്പായിരുന്നു ഇത്.

Related posts

Leave a Comment