ഈ അറവുശാലയ്ക്കു വേണം ‘താക്കോല്‍ ദ്വാര” ശസ്ത്രക്രിയ !

tcr-wateഇരിങ്ങാലക്കുട: അനധികൃത അറവ് തടയാനും നല്ല മാട്ടിറച്ചി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമായി വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ പണികഴിപ്പിച്ച് ആധുനിക അറവുശാല 15 വര്‍ഷം പീന്നിട്ടിട്ടും തുറക്കാനായിട്ടില്ല. ബ്ലോക്ക് ജംഗ്ഷനടുത്ത് മനയ്ക്കലപ്പടിയില്‍ 55 സെന്റ് സ്ഥലത്താണ് അറവുശാല നിര്‍മിച്ചത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം 1999 ല്‍ ജില്ലാ പഞ്ചാത്ത് വാങ്ങിയ 55 സെന്റ് സ്ഥലത്താണ് അറവുശാല സ്ഥാപിച്ചത്. വെള്ളാങ്കല്ലൂര്‍ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകള്‍ക്കായി 38 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതിപ്രകാരം കിണര്‍, മാടുകളെ നിര്‍ത്താനുളള പുര, അറവുശാല എന്നിവയാണ് ഈ പരിസരത്ത് തയാറാക്കിയത്. എന്നാല്‍ ഇവിടേയ്ക്ക് എത്തിപ്പെടാന്‍ വഴിയില്ലാത്തതും വൈദ്യുതി  ലഭിക്കാത്തതുമാണ് പ്രവര്‍ത്തനം തുടങ്ങാന്‍ തയസമായത്.

ഇതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച അറവുശാല കാടുപിടിച്ച് യന്ത്രങ്ങള്‍ തിരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങി. പിന്നീട് ഇവിടേയക്ക് വഴി നിര്‍മിച്ചെങ്കിലും വൈദ്യുതി ഇനിയുമെത്തിയില്ല. അറവുശാലയില്ലെങ്കിലും  ബ്ലോക്ക് പഞ്ചായത്തു പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലും അനധികൃത അറിവനോ ഇറച്ചി വില്‍പനയ്‌ക്കോ യാതൊരു കുറവുമില്ല. 15 വര്‍ഷം പിന്നിട്ട അറവുശാല കെട്ടിടവും അതിലെ യന്ത്രങ്ങളും ജീര്‍ണിച്ച അവസ്ഥയിലാണ്. പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തന സജ്ജമാക്കിയാലേ ഇനി വൈദ്യുതി ലഭിക്കുകയുള്ളു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചാലേ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന് ഏറ്റെടുക്കാന്‍ സാധിക്കു.

അറവുശാല തുറക്കാനായി ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് പദ്ധതി തയറാക്കിയതായും പ്രവര്‍ത്തന സജ്ജമാക്കുമെന്നായിരുന്നു പഞ്ചായത്തധികൃതര്‍ രണ്ടു വര്‍ഷം മുമ്പ് പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അറവുശാല പ്രവര്‍ത്തന സജ്ജമാക്കാന്‍ ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും പണം വകയിരുത്തിയിട്ടുണ്ടെങ്കിലും അത് എപ്പോള്‍ പ്രാവര്‍ത്തിമാകുമെന്ന് കാര്യത്തില്‍ അധികൃതര്‍ക്കും വ്യക്തമായ ഉത്തരമില്ല.

Related posts