പാരീസ്: ഫ്രഞ്ച് ലീഗ് വന്പന്മാരായ പിഎസ്ജിക്ക് ഇരുട്ടടിയായി സൂപ്പർ താരം നെയ്മറിന്റെ പരിക്ക്. ലീഗിൽ മാഴ്സെല്ലെയ്ക്കെതിരായ മത്സരത്തിനിടെയാണ് നെയ്മറിന്റെ വലതു കാലിനു പരിക്കേറ്റത്. ടാക്ലിംഗിനിടെ വീണ നെയ്മറിന്റെ കണങ്കാൽ തെറ്റിയതായാണ് ടീം വൃത്തങ്ങൾ നല്കുന്ന സൂചന.
കാലിന് പൊട്ടലുണ്ടെന്നും ഇല്ലെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റുവീണ നെയ്മറിനെ ക്രെച്ചറിലാണ് മൈതാനത്തിനു പുറത്തേക്ക് കൊണ്ടുപോയത്. നെയ്മറിന്റെ പരിക്ക് ഭേദമായില്ലെങ്കിൽ പിഎസ്ജിക്ക് കനത്തപ്രഹരമാകും അത്.
യൂറോപ്യൻ ചാന്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരേ സ്വന്തം മൈതാനത്ത് രണ്ടാം പാദ പ്രീക്വാർട്ടർ വരാനിരിക്കുകയാണ്. ആദ്യപാദത്തിൽ 3-1നു തോൽവി വഴങ്ങിയ പിഎസ്ജിക്ക് ചുരുങ്ങിയത് 2-0ന് എങ്കിലും ജയിച്ചാൽമാത്രമേ മുന്നേറാൻ സാധിക്കൂ. ഈ അവസ്ഥയിൽ നെയ്മറിന്റെ സാന്നിധ്യം ഇല്ലെങ്കിൽ പിഎസ്ജിക്ക് അത് താങ്ങാവുന്നതിലും അപ്പുറമാകും.
മാർച്ച് ഏഴിനാണ് പിഎസ്ജി-റയൽ മാഡ്രിഡ് രണ്ടാം പാദ പ്രീക്വാർട്ടർ.പരിക്ക് ഗുരുതരമല്ലെന്നാണ് പരിശീലകൻ ഉനയ് എമ്റി പറഞ്ഞത്. എന്നാൽ, നെയ്മർ റയലിനെതിരേ ഉണ്ടാകുമോ എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയിട്ടില്ല.
ഞാനൊരു ഡോക്ടർ അല്ല. എങ്കിലും ബുധനാഴ്ച (മാർച്ച് ഏഴ്) അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകാനിടയില്ല. അയാൾക്ക് വിശ്രമം ആവശ്യമാണ് എന്നായിരുന്നു പിഎസ്ജി ക്യാപ്റ്റൻ തിയാഗോ സിൽവ നെയ്മറിന്റെ പരിക്കിനെക്കുറിച്ച് പ്രതികരിച്ചത്.കേരളവും തമിഴ്നാടും തമ്മില്‍ ഇന്ന് നടക്കുന്ന മത്സരത്തിലെ വിജയിയാണ് ഫൈനലില്‍ റെയിൽവേയുടെ എതിരാളി.