100 കോടി ക്ലബിൽ രാജകീയ എൻട്രിയുമായി പാപ്പനും പിള്ളേരും

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്’ ആഗോള ബോക്സ് ഓഫീസിൽ 101 കോടി കളക്‌ഷൻ നേടി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം. 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്ത മലയാള ചിത്രമാണ് ആട് 3. റിലീസ് ചെയ്ത് ഏഴുദിനം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്‍റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റായ ചിത്രം. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ചരിത്രത്തിലെ ആദ്യ 100 കോടിയും കാവ്യ ഫിലിംസിന്‍റെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രവുമാണ്.

ബിഗ് ബജറ്റ് എപിക് ഫാന്‍റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.
കുടുംബ പ്രേക്ഷകരാണ് ചിത്രത്തെ കേരളത്തിൽ നെഞ്ചോട് ചേർക്കുന്നത്. ബുക്ക് മൈ ഷോയിൽ വമ്പൻ ട്രെൻഡിംഗ് തുടരുന്ന ചിത്രം, ലോകം മുഴുവൻ നിറഞ്ഞ സദസുകളിൽ ആണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ നിന്നുമാത്രം ഇതിനോടകം 35 കോടിക്ക് മുകളിൽ ചിത്രം കളക്‌ഷൻ നേടിയെന്നാണ് റിപ്പോർട്ട്.

കേരളത്തിനു പുറത്ത് ഗൾഫ് മാർക്കറ്റിൽ നിന്ന് മാത്രം ചിത്രം 50 കോടിയിൽ കൂടുതൽ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാ ഗ്രോസും ആഗോള ഗ്രോസും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായും മാറി. ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.

Related posts

Leave a Comment