നീരുറവതേടി അച്ചൻകോവിൽ പാതയിൽ കാട്ടാനകളിറങ്ങി; ജാഗ്രതാ മുന്നറിയിപ്പ് നൽകി വനം വകുപ്പ്

തെന്മല : വേനലിനെത്തുടർന്ന് വനത്തിനുള്ളിൽ നീരുറവകൾ വറ്റിത്തുടങ്ങിയതോടെ കാട്ടാനകൾ അച്ചൻകോവിൽ പാതകടന്ന് കുടിവെള്ളം തേടിയെത്തുന്നു.അച്ചൻകോവിൽ-കോട്ടവാസൽ പാതയും അച്ചൻകോവിൽ-അലിമുക്ക് പാതയും കടന്നാണ് കാട്ടാനകൾ ജലസ്രോതസുകളിലേക്ക് എത്തുന്നത്.

പലയിടത്തും അച്ചൻകോവിൽ റോഡിനു സമാന്തരമായാണ് ആറൊഴുകുന്നത്. അതിനാൽ പാതയിലൂടെ യാത്രചെയ്യുന്നവർ ജാഗ്രത പുലർത്തണം.പലപ്പോഴും കുടിവെള്ളം തേടിയിറങ്ങുന്ന ആനകൾ പാതയിലും വശങ്ങളിലുമായി തമ്പടിക്കുന്നുണ്ട്. വാഹനത്തിലെത്തുന്നവർ ഇവയെ ഉപദ്രവിക്കാനോ ശ്രദ്ധയാകർഷിക്കാനോ ശ്രമിക്കരുതെന്നും അച്ചകോവിലുകാർ മുന്നറിയിപ്പു നൽകുന്നു.

നീരുറവകളിൽ നിൽക്കുന്ന ആനകളുടെ ഫോട്ടോയെടുക്കാനും മറ്റുമായി വാഹനത്തിൽ നിന്ന് ഇറങ്ങുന്നതും അപകടമുണ്ടാക്കും. വന്യമൃഗങ്ങൾ സ്ഥിരമായി ഇറങ്ങുന്ന സ്ഥലങ്ങളിൽ വനംവകുപ്പ് മുന്നറിയിപ്പുകളും പാലിക്കണം.

Related posts

Leave a Comment