സണ്ണിലിയോണ്‍ രാത്രി വിളിച്ചിരുന്നു ! തനിക്ക് പിറന്നാള്‍ ആശംസിക്കാന്‍ വിളിച്ചവരെക്കുറിച്ച് ബാല പറഞ്ഞതിങ്ങനെ…

തമിഴകത്തു നിന്ന് വന്ന് മലയാളത്തിന്റെ മനംകീഴടക്കിയ താരമാണ് ബാല. അന്‍പ് എന്ന തമിഴ് സിനിമയിലൂടെ ആണ് ബാല അഭിനയ ലോകത്തേക്ക് എത്തിയത്.

തുടര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.

മലയാളം, തമിഴ് ഭാഷകളില്‍ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.

എന്നാല്‍ പിന്നീട് ഇരുവരും വിവാഹമോചിതരായി. പിന്നീട് തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ ബാല വിവാഹം കഴിക്കുകയായിരുന്നു.

അതേ സമയം ലോകക്കപ്പ് ഫുട്ബോളിലെ അര്‍ജന്റീനയുടെ വിജയത്തോടൊപ്പം തന്റെ ജന്മദിനവും നടന്‍ ബാല ആഘോഷിച്ചിരുന്നു.

ഈ ആഘോഷത്തില്‍ പങ്കു ചേരാനായി ഭിന്നശേഷിക്കാരായ നിരവധി ആളുകളും എത്തിയിരുന്നു. ഇപ്പോള്‍ ഇതാ കേക്ക് മുറിച്ച ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബാല പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.

എന്റെ ജന്മദിനത്തില്‍ ഞാനൊരു കാര്യം പറയാം, ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ഈ ഭൂമിക്ക് വേണ്ടി ഞാന്‍ ചെയ്യും.

എനിക്ക് ഒരു തരത്തിലുള്ള ക്രൈസിസും ഇല്ല. ചെന്നൈയ്ക്ക് പോവേണ്ടല്ലോ അല്ലേ ഞാന്‍ ന്യായത്തിന്റെ ഭാഗത്താണ് നിന്നത്.എന്റെ കാര്യത്തിന് വേണ്ടി മാത്രമല്ല ഞാന്‍ വോയ്‌സ് ഉയര്‍ത്തിയത്. ഒരുപാട് പേര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. പക്ഷെ ഞാന്‍ ഒറ്റപ്പെട്ട് പോയി. അടുത്ത ദിവസം പോലും ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല.

എനിക്ക് ഒരു തരത്തിലുള്ള പ്ലാനും ഇല്ല. ജീവിക്കുന്നിടത്തോളം കാലം സന്തോഷമായി ജീവിക്കുക അത്രമാത്രം എന്ന് ബാല പറയുന്നു.

അതേ സമയം പിറന്നാള്‍ ആശംസിക്കാന്‍ ആരൊക്കെ വിളിച്ചുവെന്ന് ചോദിച്ചപ്പോള്‍ രാത്രി നമിതയും സണ്ണി ലിയോണും വിളിച്ചു എന്നാദ്യം പറഞ്ഞ ബാല ഒന്ന് പോടോ ചുമ്മ പറഞ്ഞതാണ് ആരും വിളിച്ചിട്ടില്ലെന്ന് ബാല വ്യക്തമാക്കി.

വഴക്കെല്ലാം മറ്റിവെച്ചാണ് ഞാന്‍ സംസാരിക്കുന്നത്. പിറന്നാള്‍ ദിവസമായ ഇന്നെങ്കിലും വിളിക്കാമായിരുന്നു അസോസിയേഷനില്‍ നിന്ന്.

അത്രയും പാപമൊന്നും ഞാന്‍ ചെയ്തിട്ടില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. എനിക്ക് ആയിരം പേര്‍ വേണ്ട.

എന്നെ സ്‌നേഹിക്കുന്ന ഒരാള്‍ മതി. എന്റെ വീട്ടിലുള്ള സ്ത്രീകളെ ചിലര്‍ കളിയാക്കുന്നുണ്ട്. ആ രീതി ശരിയല്ല. അത് നിര്‍ത്തിക്കോണം എന്നും പറയുന്നു.

അതേ സമയം അടുത്തിടെ നടന്‍ ഉണ്ണി മുകിന്ദന് എതിരെ ഗുരുതര ആരോപണവുമായി ബാല എത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഷെഫീക്കിന്റെ സന്തോഷം എന്ന ഉണ്ണി മുകുന്ദന്‍ നായകനായി, നിര്‍മ്മിച്ച ചിത്രത്തില്‍ അഭിനയിച്ചതിന് താന്‍ അടക്കമുള്ളവര്‍ക്ക് പ്രതിഫലം നല്‍കിയില്ല എന്നായിരുന്നു ബാലയുടെ ആരോപണം.

Related posts

Leave a Comment