വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി 11 വയസുകാരനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; ഇതര സംസ്ഥാനക്കാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു


കിഴക്കമ്പലം: പട്ടിമറ്റം തൈക്കാവ് ഭാഗത്ത് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി 11 വയസുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഇതരസംസ്ഥാനക്കാരനായ പ്രതിയെ നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി പോലീസിലേൽപ്പിച്ചു.

കുട്ടിയെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 6.30 ഓടെയാണ് സംഭവം. പ്രതി തുറന്നു കിടന്ന വീടിന്‍റെ മുൻ വാതിലിലൂടെ അകത്ത് പ്രവേശിച്ച് കൈയിൽ കരുതിയിരുന്ന കല്ലും കമ്പും ഉപയോഗിച്ച് കുട്ടിയുടെ തലക്കടിക്കുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ കീഴ്പ്പെടുത്തി പോലീസിലേൽപ്പിച്ചു. മുറിവിലങ്ങ് ഭാഗത്തുനിന്നും വന്ന ഇയാൾ വഴി മധ്യേ വാഹനങ്ങൾക്കുനേരേ കല്ലേറ് നടത്തിയതായും മറ്റൊരു വീട്ടിൽ കയറാൻ ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു.

പ്രതിയെ പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കുന്നത്തുനാട് സിഐ വി.ടി. ഷാജന്‍റെ നേതൃത്വത്തിൽ കേസേടുത്ത് പോലീസ് അന്വേഷണമാരംഭിച്ചു.

Related posts

Leave a Comment