നടുവിൽ സ്ഫോടനം! ബോംബ് നിർമാണം തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയെന്ന്; നേതാവിനെ തേടി പോലീസ്

ആലക്കോട്: നടുവിൽ കിഴക്കേകവലയിൽ വീട്ടുപരിസരത്ത് ബോംബ് സ്ഫോടനമുണ്ടായ സംഭവത്തിൽ ആർഎസ്എസ് തളിപ്പറന്പ് താലൂക്ക് കാര്യവാഹക് ഷിബു മുതിരമല ഒളിവിൽ. പ്രതിയെ പിടികൂടാനായി പോലീസ് വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ശനിയാഴ്ച ഉച്ചയോടെയാണ് ഷിബുവിന്‍റെ വീട്ടുപരിസരത്ത് സ്ഫോടനമുണ്ടായത്.

കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ ബോംബിൽ കയറി ചവിട്ടുകയായിരുന്നു. സംഭവത്തിൽ ഷിബുവിന്‍റെ മകൻ ഗോകുൽ, കൂട്ടുകാരൻ ഗജൻരാജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്‌സയിലാണ്.

ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ആയുധശേഖരവും ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന 2350 ഗ്രാം അലുമിനിയം പൗഡർ, 75 ഗ്രാം ഗൺ പൗഡർ തുടങ്ങിയവയും കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നടന്ന സ്ഫോടനവും ആയുധശേഖരം കണ്ടെത്തിയതും പോലീസ് അതീവഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബോംബ് നിർമാണമെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
കുടിയാന്മല എസ്ഐ പി. പ്രമോദിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

Related posts