ആലപ്പുഴയിലെ കാഴ്ച കാണാൻ ഹെലികോപ്റ്ററിലെത്തി ചെന്നൈ സ്വദേശികൾ; ഹെലിപാഡൊരുക്കി പുന്നമടയിലെ ഹോട്ടലുകളും

ആലപ്പുഴ: ആലപ്പുഴയിലെയും കുട്ടനാട്ടിലെയും കാഴ്ചകൾ കാണാനും കായൽ സവാരി നടത്താനും ഇനി ആകാശമാർഗവും വിനോദ സഞ്ചാരികൾക്ക് കുട്ടനാട്ടിലെത്താം. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിൽ തമിഴ്നാട്ടിൽനിന്നുള്ള സംഘം ആലപ്പുഴയിലെത്തി.

ആലപ്പുഴ പുന്നമടയിലെ റമദാ ഹോട്ടലിന്‍റെ ഹെലിപാഡിലാണ് സംഘം എത്തിയത്. കായൽ ടൂറിസവും ഒപ്പം ഡെസ്റ്റിനേഷൻ ടൂറിസവും വളർത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഹോട്ടലുകളും മറ്റും ടൂറിസം മേഖലയിൽ ഇതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്.

പുതുവർഷവും ക്രിസ്മസും ഒക്കെ ആഘോഷിക്കുന്നതിന്‍റെ ഭാഗമായി വിദേശികൾ അടക്കം ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ആലപ്പുഴയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഹൗസ് ബോട്ടുകളും ഹോട്ടലുകളും പൂർണമായും നിറഞ്ഞുകഴിഞ്ഞു.

കുട്ടനാട്ടിലൂടെയുള്ള കാൽസവാരിയും അതിനുശേഷം കടൽത്തീരങ്ങളിലെ ആഘോഷങ്ങളുമാണ് പ്രധാനമായും വിനോദസഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുന്നത്.

ഒപ്പം ഇന്ത്യയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലെ മലിനീകരണവും അപകടങ്ങളും ഒക്കെ പതിവായ സാഹചര്യത്തിൽ സ്വതന്ത്രമായി എത്താൻ കഴിയുന്ന ഒരു ടൂറിസം മേഖലയായി കേരളം മാറി. ഇതിന്‍റെ ഭാഗമായിട്ട് കൂടിയാണ് കൂടുതൽ വിനോദ സഞ്ചാരികളെ ആലപ്പുഴയിലേക്ക് എത്തിക്കുന്നതിന് ഹെലികോപ്റ്റർ ടൂറിസവും ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

Related posts

Leave a Comment