മൃതദേഹത്തിൽ പൊതിഞ്ഞ പുതപ്പു വാങ്ങിയ കട കണ്ടെത്തി; സാധനം വാങ്ങിയത് ഒരു പുരുഷനും സ്ത്രീയും; ആലുവ കൊലപാതക അന്വേഷണം  ക്ലൈമാക്സിലേക്ക്…

ആലുവ: പെരിയാറിൽ ആലുവയ്ക്കടുത്ത് യു.സി. കോളജിനു സമീപം കുളിക്കടവിൽ കൊല്ലപ്പെട്ട നിലയിൽ ചൊവ്വാഴ്ച കണ്ടെത്തിയ യുവതിയെക്കുറിച്ചുള്ള പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. പ്രതികളെക്കുറിച്ചുള്ള പ്രധാന സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചതായിട്ടാണ് വിവരം.

കല്ലുകെട്ടി പുഴയിൽ താഴ്ത്താൻ ഉപയോഗിച്ച പുതപ്പ് വാങ്ങിയത് കളമശേരിയിലെ ഒരു തുണിക്കടയിൽനിന്നാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതു വാങ്ങാൻ എത്തിയ ഒരു പുരുഷന്‍റെയും സ്ത്രീയുടെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. ഇവർ സഞ്ചരിച്ച കാറും ദൃശ്യങ്ങളിൽ ഉണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കൃത്യം നടന്നതെന്നാണ് പോലീസിന്‍റെ നിഗമനം. അന്നു രാത്രിയിൽ കളമശേരിയിലെ തുണിക്കടയിൽനിന്നുമാണ് പുതപ്പ് വാങ്ങിയിരിക്കുന്നത്. ഇതു വാങ്ങാൻ എത്തുന്പോൾ വാഹനത്തിൽ യുവതിയുടെ മൃതദേഹം ഉണ്ടായിരുന്നതായിട്ടാണ് സൂചന.

വീതി കൂടിയ പുതപ്പ് ചോദിച്ചുവാങ്ങുകയായിരുന്നു. ശേഷം പ്രതികൾക്കു അടുത്തറിയാവുന്ന കുളിക്കടവിൽ കോണ്‍ക്രീറ്റ് കല്ലുകൾ കൊണ്ടു പുതപ്പിൽ യുവതിയെ പൊതിഞ്ഞു കെട്ടി താഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Related posts