ഹോസ്റ്റലിൽ അമ്മയോടൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ കാണാതായി: അമ്മയുടെ ഫോണിൽ നിന്ന് പഞ്ചാബിലേക്ക് തുടർച്ചയായ കോളുകൾ; പെൺകുട്ടിയുടെ തിരോധാനത്തിൽ ദുരൂഹത

കൊച്ചി: ആലുവയിലെ വനിതാ ഹോസ്റ്റലിൽ മാതാവിനൊപ്പം രാത്രി ഉറങ്ങാൻ കിടന്ന പതിനാറുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി പരാതി. രഞ്ജിതയുടെ മകൾ ആരതി സുരേഷിനെയാണ് കാണാതായത്. നേരം പുലർന്നു നോക്കിയപ്പോഴാണ് പെൺകുട്ടിയെ കിടക്കയിൽ കാണാനില്ലെന്ന കാര്യം അമ്മയുടെ ശ്രദ്ധയിൽ പെടുന്നത്. സംഭവത്തിൽ രഞ്ജിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ അമ്മയുടെ ആദ്യ വിവാഹബന്ധത്തിലെ ഭർത്താവ് പഞ്ചാബ് സ്വദേശിയാണെന്നും, അടുത്തിടെ അവർ ആലപ്പുഴ സ്വദേശിയെ പുനർവിവാഹം കഴിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, പെൺകുട്ടി തന്‍റെ ജന്മനാടായ പഞ്ചാബിലേക്ക് സ്വയം യാത്ര തിരിച്ചിട്ടുണ്ടാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

കാണാതാകുന്നതിന് തൊട്ടുമുമ്പ് പെൺകുട്ടി അമ്മയുടെ ഫോൺ ഉപയോഗിച്ച് പഞ്ചാബിലെ ചില ഫോൺ നമ്പറുകളിലേക്ക് നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ആരതിയുടെ തിരോധാനത്തിന് പിന്നാലെ, കുട്ടി ആലുവ റെയിൽവേ സ്റ്റേഷൻ വഴി പഞ്ചാബിലേക്ക് വണ്ടി കയറിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ കേരള പോലീസ് പഞ്ചാബ് പോലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.

Related posts

Leave a Comment