ആ തീരുമാനങ്ങളെല്ലാം ശരിയായിരുന്നു എന്നാണ് വിശ്വാസം! സിനിമാക്കുടുംബത്തിലെ അംഗമെന്ന നിലയില്‍ എനിക്കതേ സാധിക്കൂ; താരസംഘടന അമ്മയുടെ വിവിധ നിലപാടുകളില്‍ അഭിപ്രായം രേഖപ്പെടുത്തി നിവിന്‍ പോളി രംഗത്ത്

കുറച്ചധികം കാലമായി മലയാള സിനിമാ ലേകത്ത് കത്തി നില്‍ക്കുന്ന സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതും അതുമായി ബന്ധപ്പെട്ട് നടന്ന നടന്‍ ദിലീപിന്റെ അറസ്റ്റും ഈ സാഹചര്യങ്ങളിലെല്ലാം താരസംഘടനയായ അമ്മയെടുത്ത നിലപാടുമെല്ലാം. സിനിമാലോകത്തിനകത്തും പുറത്തുമുള്ള നിരവധിയാളുകള്‍ പ്രസ്തുത വിഷയത്തില്‍ അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തുകയുമുണ്ടായി.

മൂന്ന് സംഭവങ്ങളെയും അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ സംസാരിച്ചവരുണ്ടായിരുന്നു അക്കൂട്ടത്തില്‍. എന്നാല്‍ ആ അവസരങ്ങളിലെല്ലാം കൃത്യമായ മൗനം പാലിച്ച വ്യക്തിയായിരുന്നു മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന നടന്‍ നിവിന്‍ പോളി.

ആരാധകരടക്കം പലരും ഈ പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിവിന്‍ പോളി തുടരുന്ന മൗനത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പേഴൊന്നും പ്രതികരിക്കാന്‍ തയാറാവാതിരുന്ന നിവിന്‍ പോളി ഇപ്പോള്‍ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

താരസംഘടനയായ എ.എം.എം.എയുമായി ബന്ധപ്പെട്ട വിവാദത്തിലുള്ള പ്രതികരണമാണ് നിവിന്‍ നടത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിവിന്റെ പ്രതികരണം.

‘എ.എം.എം.എ എടുക്കുന്ന തീരുമാനങ്ങള്‍ ശരിയാണെന്നു വിശ്വസിക്കുന്നു. സംഘടനയിലെ ഒരു അംഗം എന്ന നിലയില്‍ ഭാരവാഹികളുടെ തീരുമാനങ്ങളെ അംഗീകരിക്കുന്നു. ഞാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമല്ല. അതിനാല്‍ സംഘടനയെക്കുറിച്ചോ തീരുമാനങ്ങളെക്കുറിച്ചോ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല’- നിവിന്‍ പ്രതികരിച്ചു.

ഏറ്റവും പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയെക്കുറിച്ചും നിവിന്‍ അഭിമുഖത്തില്‍ സംസാരിച്ചു. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും അദ്ദേഹം പങ്കുവയ്ച്ചു. റോഷന്‍ ആന്‍ഡ്രൂസ് ആണ് കായംകുളം കൊച്ചുണ്ണി സംവിധാനം ചെയ്യുന്നത്.

നായകനായ കൊച്ചുണ്ണിയുടെ സുഹൃത്തും വഴികാട്ടിയുമൊക്കെയായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ലാലേട്ടന് അല്ലാതെ മറ്റൊരാള്‍ക്കും അതു ചെയ്യാന്‍ സാധിക്കില്ല. ഇത്രയും കാലം സെറ്റിന് പുറത്ത് വച്ചുമാത്രമാണ് ലാലേട്ടനെ കണ്ടിട്ടുള്ളത്. നിവിന്‍ പറഞ്ഞു.

Related posts