ദുരിതാശ്വാസ ക്യാന്പിൽനിന്ന് കതിർ മണ്ഡപത്തിലേക്ക്; അഞ്ജുവിന് ഇത് പുതുജീവിതം

തിരൂർ: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ നാടും നഗരവും ദുരിതക്കെടുതി അനുഭവിക്കുന്പോൾ ദുരിതാശ്വാസ ക്യാന്പിൽനിന്നൊരു സന്തോഷ വാർത്ത. മലപ്പുറം എംഎസ്പി ദുരിതാശ്വാസ ക്യാന്പിൽ അഭയം തേടിയ പെൺകുട്ടി പുതുവസ്ത്രവും ആഭരണങ്ങളും അണിഞ്ഞു വിവാഹിതയായി.

നെച്ചിക്കുറ്റി സ്വദേശി സുന്ദരൻ-ശോഭ ദന്പതികളുടെ മകൾ അഞ്ജുവിന്‍റെ വിവാഹമാണ് നടന്നത്. പ്രളയക്കെടുതിയെ തുടർന്ന് കുറച്ചു ദിവസങ്ങളായി അഞ്ജുവും മാതാപിതാക്കളും ദുരിതാശ്വാസ ക്യാന്പിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നുമാണ് ഇവർ കതിർ മണ്ഡപത്തിലേക്ക് യാത്രയായത്.

ത്രിപുരന്തക ക്ഷേത്രത്തിൽവച്ചു നടന്ന ചടങ്ങിൽ വേങ്ങര സ്വദേശി ഷൈജുവാണ് അഞ്ജുവിനെ മിന്നുചാർത്തിയത്. വിവാഹ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ചടങ്ങുകൾ നടന്നത്.

Related posts