ആര്‍ക്കും കയറി നിരങ്ങാന്‍ ഞാനൊരു പൊതുമുതലല്ല! ആ ഡിഐജി എനിക്ക് അമ്മാവനെ പോലെയാണ്, പോലീസുകാരനൊപ്പമുള്ള കറക്കത്തെപ്പറ്റി നടി അര്‍ച്ചന

1ജയില്‍ ഡിഐജിയ്‌ക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍  പത്തനംതിട്ടയിലൂടെ കറങ്ങിയെന്ന അരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായ പ്രമുഖ സീരിയല്‍ നടി അര്‍ച്ചനാ സുശീലന്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അര്‍ച്ചന തന്റെ ഭാഗം വിശദീകരിക്കുന്നത്. പത്തനംതിട്ടയില്‍ ഒരു പരിപാടിക്കു വന്നപ്പോഴാണ് ജയില്‍ ഡിഐജി പ്രദീപിനൊപ്പം നടി അര്‍ച്ചന ഔദ്യോഗിക കാറില്‍ കറങ്ങിയത്. ഇത് പിന്നീട് വലിയ പ്രശ്‌നമാകുകയും പ്രദീപിനെതിരേ വകുപ്പ് തല അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഈ സംഭം രാഷ്ട്രദീപിക അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ആ നടി അര്‍ച്ചന സുശീലനാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സംഭവത്തെക്കുറിച്ച് അര്‍ച്ചന പറയുന്നത് ഇങ്ങനെ- സുഹൃത്തുക്കളേ നടന്ന സംഭവത്തിലെ വാസ്തവമറിയാതെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതില്‍ ഞാന്‍ അതീവ ദുഖിതയാണ്. ചാനലുകാര്‍ അവരുടെ റേറ്റിംഗ് പോയിന്റ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന പൊതുമുതലുകളാണ് നടിമാര്‍ എന്നു ധരിക്കരുത്. സോഷ്യല്‍ മീഡിയയ്ക്ക് ധാരാളം നല്ലവശങ്ങള്‍ ഉണ്ട്.

2ഇപ്പോള്‍ ഞങ്ങള്‍ പൊതുജനങ്ങളുമായി സംവദിക്കുന്നതു തന്നെ ഫേസ്ബുക്ക് വഴിയാണ്. എന്നെ മോശമായി പരാമര്‍ശിക്കുന്ന വാര്‍ത്ത പല സുഹൃത്തുക്കളും അയച്ചു തന്നതിനെത്തുടര്‍ന്നാണ് ഞാന്‍ ഇത്തരമൊരു പോസ്റ്റിടുന്നതിനെപ്പറ്റി ആലോചിച്ചത്. കുറേ കാലങ്ങള്‍ക്കു മുമ്പ് പ്രചരിച്ച ഇത്തരമൊരു വാര്‍ത്തയോട് അന്നു പ്രതികരിക്കാതിരുന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. അന്ന് സോഷ്യല്‍ മീഡിയ ഇത്രയധികം സജീവവുമായിരുന്നില്ല. സീരിയലിന്റെ തിരക്കുള്ളതിനാല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ചാനലിനെതിരേ കേസു കൊടുക്കാനൊന്നും അന്ന് മിനക്കെട്ടില്ല.

എന്നാല്‍ ഈ സംഭവം ഞാന്‍ അങ്ങനെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു ഔദ്യോഗിക പരിപാടിയ്ക്കിടെ നടന്ന സംഭവത്തിലെ വാസ്തവം നിങ്ങളോടു വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ആ ചടങ്ങിലെ ക്ഷണിതാവായാണ് ഞാന്‍ അവിടെയെത്തുന്നത്. എന്റെ അച്ഛന്റെ പഴയ സുഹൃത്തായ ഡിജിപിയാണ് എന്നെ ആ ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്റെ അച്ഛന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയി പോലീസില്‍ നിന്നു വിരമിച്ചയാളാണ്. എന്റെ അച്ഛനുമായുള്ള വ്യക്തിപരമായ ബന്ധത്തെത്തുടര്‍ന്നാണ് ഡിഐജി ഞങ്ങളെ വീട്ടില്‍ വന്ന് കൊണ്ടു പോയതും ചടങ്ങിനു ശേഷം തിരികെ വീട്ടില്‍ കൊണ്ടു വിട്ടതും. ആ ചെറിയ ചടങ്ങിനെ ചില ആളുകളും ചില മാധ്യമങ്ങളും ചേര്‍ന്ന് പെരുപ്പിച്ചു കാട്ടുകയായിരുന്നു.

3 സംഭവത്തെ വളച്ചൊടിച്ച് ചാനല്‍ റേറ്റിംഗ് കൂട്ടാനും ചിലര്‍ ശ്രമിച്ചു. ഇതു പോലെ എന്നെ ലക്ഷ്യം വയ്ക്കുന്നത് ഇതാദ്യമല്ല കുറേ കാലം മുമ്പ് ഒരു പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഒരു തെളിവുമില്ലാതെയാണ് വാര്‍ത്താ ചാനലുകള്‍ അത് ഞാനാണെന്ന തരത്തില്‍ പ്രചരിപ്പിച്ചത്. ഈ സംഭവത്തില്‍ പഴയതു പോലെ അബദ്ധം പറ്റാതിരിക്കാനാണ് ഞാന്‍ ആ ചടങ്ങിനു ശേഷം മാതാപിതാക്കള്‍ക്കും ഡിഐജിയ്ക്കും ഒപ്പമെടുത്ത ഫോട്ടോ ഇതിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം പോയ ചടങ്ങിനെയാണ് ഡിഐജിയ്‌ക്കൊപ്പമുള്ള ചുറ്റിക്കറങ്ങലായി ചിലര്‍ വ്യാഖ്യാനിച്ചെടുത്തത്. ഡിഐജി എനിക്ക് അമ്മാവനെപ്പോലെയാണ്. സ്വന്തംനേട്ടങ്ങള്‍ക്കു വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെ എഴുതിപ്പിടിപ്പിക്കുന്നത് തികച്ചും ലജ്ജാകരമാണ്.

Related posts