അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഡ്രോൺ; പുതിയ ചിത്രം പുറത്ത് വിട്ട് തമിഴ്നാട് വനം വകുപ്പ്


കാട്ടാക്കട: അരിക്കൊന്പൻ ആനയെ നിരീക്ഷിക്കാൻ സൈലന്‍റ് ഡ്രോൺ ഏർപ്പെടുത്തി തമിഴ്നാട് വനം വകുപ്പ്. കളക്കാട് മുണ്ടന്തുറൈ കെഎംറ്റിആർ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറും ഫീൽഡ് ഡയറക്ടറും റേഞ്ച് ഫോറസ്റ്റ് ജീവനക്കാരും ചേർന്ന് കഴിഞ്ഞ 19, 20 തീയതികളിൽ അപ്പർ കൊടയാറിൽ ആനയെ നേരിട്ട് നിരീക്ഷിച്ചു ആന ആവാസ വ്യവസ്ഥയിൽ പൂർണ ആരോഗ്യവനാണെന്ന് വിലയിരുത്തി.

കോതയാർ ഡാം സൈറ്റിൽ തീറ്റതേടുന്ന ആന പലപ്പോഴും മറ്റ് ആനകളോടൊപ്പം കാട് കയറുന്നുണ്ട്.റേഡിയോ കോളറിൽ നിന്ന് പുറപ്പെടുവിക്കുന്ന സിഗ്‌നലുകളിലൂടെ ആനയുടെ ചലന രീതി നിരീക്ഷിക്കുകയും ടെലിമെട്രി ഡാറ്റ തുടർച്ചയായി രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട്.

അരിക്കൊന്പന്‍റെ പ്രദേശത്ത് മറ്റ് ആനക്കൂട്ടങ്ങളും വിഹരിക്കുന്നുണ്ട്. കളക്കാടിൽ തുറന്ന് വിട്ട് 75 ദിവസമായപ്പോൾ ആന പൂർണമായും പ്രദേശവുമായി ഇണങ്ങി.

അരിക്കൊമ്പൻ കളക്കാട് മുണ്ടന്തുറൈ ടൈഗർ റിസർവിൽ മുതുകുഴി, കോതയാർ വന മേഖലയിൽ ആരോഗ്യവാനായി വിഹരിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആറു പ്രാവശ്യം അരിക്കൊമ്പനെ മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം കാമറ ട്രാപ്പ് ഉപയോഗിച്ച് കണ്ടെത്താൻ സാധിച്ചത് പുതിയ വാസസ്ഥലവുമായി ഇണങ്ങിയതിന്‍റെ തെളിവാണ്.

റേഡിയോ കോളർ വിവരങ്ങൾ യഥാസമയം ലഭിക്കുന്നുണ്ട്. പ്രത്യേക ഫീൽഡ് സ്റ്റാഫിനെ പിൻവലിച്ചു എങ്കിലും ആന്‍റി പോച്ചിങ് സ്‌ക്വാഡും റിസർവിനുള്ളിലെ വയർലെസ് കേന്ദ്രവും സൈലന്‍റ് ഡ്രോണുകളും നിരീക്ഷണം തുടരുന്നുണ്ട്.

കെഎംറ്റിആർ ഫീൽസ് ഡയറക്ടർ /ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇപ്പോഴും നേരിട്ടാണ് മിഷൻ അരിക്കൊമ്പന്‍റെ ചുമതല വഹിക്കുന്നത്. കൂടാതെ കളക്കാട്, അംബാസമുദ്രം ഉൾപ്പെടെയുള്ള 4 റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ നേരിട്ട് ചുമതലയിലുണ്ട്

ഇടയ്ക്കിടെ വൃഷ്ടി പ്രദേശത്ത് എത്തി തിരികെ കാട്ടിലേക്ക് കയറുന്ന ആന മറ്റ് ആനക്കൂട്ടങ്ങളോട് ചേർന്നെങ്കിലും ഒറ്റയ്ക്ക് നടക്കാനുള്ള ആനയുടെ സ്വതസിദ്ധമായ സ്വഭാവം തുടരുകയാണ്. വനം വകുപ്പ് ആനയുടെ ആരോഗ്യവും മേഖലയിലെ അഡാപ്‌റ്റെഷനുമായുള്ള വിശദ റിപ്പോർട്ട് വകുപ്പ് സെക്രട്ടറിക്കും ഹൈക്കോടതിക്കും നിരന്തരം കൈമാറുന്നുണ്ട്.

ആനയുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജികൾ മദ്രാസ് ഹൈക്കോടതിയിൽ എത്തിയ പശ്ചാത്തലത്തിലാണ് ഇത്.

ആനയുടെ തുമ്പി കൈയിലെ മുറിവ് പൂർണമായും ഉണങ്ങിയെന്നും ഇപ്പോൾ അപ്പർ കോതായാറിൽ നിന്നു 17 കിലോമീറ്റർ അകലെയാണ് എന്നുമാണ് ഫീൽഡ് വാച്ചർമാരും ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ഉദ്യോഗസ്ഥനും ഡെപ്യുട്ടി ഡയറക്ടർ ഓഫീസിനെ അറിയിച്ചിട്ടുള്ളത്. കളക്കാട് മുണ്ടന്തുറൈ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ ഓഫീസിലും അംബാസമുദ്രം, പാപനാശം റേഞ്ച്, മുണ്ടന്തുറൈ റേഞ്ച് ഓഫീസിലും നിന്നുള്ള വിവരമാണ് പങ്കുവയ്ക്കുന്നത്.

 

Related posts

Leave a Comment