കൂടുതൽ വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട, വളര്‍ന്ന പാര്‍ട്ടി വേറെയാണ്; ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി

കൊച്ചി: പോലീസിനെയും ആഭ്യന്തരമന്ത്രിയെയും സിനിമാസ്‌റ്റൈലില്‍ വെല്ലുവിളിച്ച് ഗുണ്ടാനേതാവ് അര്‍ജുന്‍ ആയങ്കി. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അര്‍ജുന്‍ ആയങ്കിയുടെ പുതിയ വെല്ലുവിളി. “വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്” എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായി അര്‍ജുന്‍ ആയങ്കി കുറിച്ചിരിക്കുന്നത്.

ധൈര്യമുണ്ടെങ്കില്‍ പോലീസ് തന്നെ പിടിക്കട്ടെയെന്ന അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്ച കടുത്ത മറുപടി നല്‍കിയിരുന്നു. പോലീസിനെ വെല്ലുവിളിച്ചവര്‍ക്ക് ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാമെന്നും ഗുണ്ടകളെയും ക്രിമിനലുകളെയും നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇതിന് മറുപടിയായാണ് അര്‍ജുന്‍ ആയങ്കി പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയത്.

“”ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെന്‍റെ സുഹൃത്തുക്കളും പ്രതിചേര്‍ക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്‍, ശേഷം ഞാന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാന്‍ ഞാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ ഞാന്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്.” എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ കീഴടങ്ങില്ലെന്നായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ആദ്യ നിലപാട്. പറ്റുമെങ്കില്‍ കണ്ടുപിടിക്കാനും പോലീസുകാരെ ഇയാൾ വെല്ലുവിളിച്ചിരുന്നു. കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. തുടര്‍ന്ന് ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Related posts

Leave a Comment