ആശാ വർക്കറെയും ഭർത്താവിനെയും കാറിടിച്ചു തെറിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ; ചന്ദ്രന്‍റെ നില അതീവഗുരുതരം


കാട്ടാക്കട: കോവിഡ് വാക്സിൻ എടുത്ത ശേഷം മടങ്ങിയ ആശാ വർക്കറേയും ഭർത്താവിനേയും കാറിടിച്ചു തെറിപ്പിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്നയാൾ പിടിയിൽ.വിളപ്പിൽശാല വിളയിൽവീട്ടിൽ ആകാശ് ഭവനിൽ ആകാശ് ( 20) നെയാണ് മലയിൻകീഴ് പോലീസ് പിടികൂടിയത്.

കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് സംഭവം.കെഎൽ-01 എപി 9352 എന്ന കാറാണ് ആകാശ് ഓടിച്ചിരുന്നത്.കൊവാക്‌സിൻ എടുത്ത ശേഷം ഭർത്താവിനോടൊപ്പം ബൈക്കിൽവീട്ടിലേക്ക് പോവുകയായിരുന്ന ആശാ വർക്കറെ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം നിറുത്താതെ കടന്ന് കളയുകയായിരുന്നു.

ഇന്നലെ രാവിലെ 11 മണിയോടെ മലയിൻകീഴ് കരിപ്പൂര് പെട്രോൾ പമ്പിന് സമീപത്താണ് സംഭവം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ നിന്ന് കൊവിഡ് വാക്‌സിൻ എടുത്ത ആശാവർക്കറായ ബാലരാമപുരം കട്ടച്ചക്കുഴി സിഎസ് ഭവനിൽ സജീമോൾ(49) ഭർത്താവ് ചന്ദ്രൻ(54) എന്നിവരെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്.

പരിക്കേറ്റ ഇരുവരെയും മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽഎത്തിച്ചശേഷം മെഡിക്കൽ കോളേജ് ആശപത്രിയിലേക്ക് മാറ്റി. ചന്ദ്രന്‍റെ നില അതീവഗുരുതരമാണ്. ആറ് മാസം മുൻപ് ബൈപാസ് സർജറിയ്ക്ക് വിധേയനായ ആളാണ് ചന്ദ്രൻ.

Related posts

Leave a Comment