ഇവൻമാർ ചില്ലറക്കാരല്ല; വയോധികനെ ഓട്ടോയിൽ ബലമായി കയറ്റിക്കൊണ്ടുപോയി പണം കവർന്നു; പരിക്കേറ്റ വയോധികൻ ആശുപത്രിയിൽ


പെരുമ്പാവൂർ: പൂപ്പാനി സിവിൽ സപ്ലൈസ് ഗോഡൗണിനു സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ബാഗും ഫോണും കവർന്ന കേസിൽ രണ്ടു പേരെ പെരുന്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു.

ചേർത്തല ഒളവക്കത്ത് വെളിയിൽ സുമേഷ് (37), കൂവപ്പടി ഐമുറി മൂത്തേടൻ ജസ്റ്റിൻ (35) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ പൂപ്പാനി സ്വദേശിയായ വയോധികനെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി മൊബൈൽ ഫോണും ബാഗും തട്ടിയെടുത്ത ശേഷം പൂപ്പാനി മസ്ജിദിനു സമീപത്തു വച്ച് ഓടുന്ന ഓട്ടോയിൽനിന്നു തള്ളിയിടുകയായിരുന്നു.

വീഴ്ചയിൽ സാരമായി പരിക്കേറ്റ വയോധികൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ജസ്റ്റിനാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.

സുമേഷ് ബാഗും ഫോണും കൈവശപ്പെടുത്തിയ ശേഷം വയോധികനെ തള്ളിയിടുകയായിരുന്നു. ചേർത്തല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ് സുമേഷ്.

പെരുമ്പാവൂർ, കോടനാട്, കുറുപ്പുംപടി പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ പ്രതിയാണ് ജസ്റ്റിൻ.പെരുമ്പാവൂർ ഡിവൈഎസ്പി ഇ.പി. റെജി, പെരുമ്പാവൂര്‍ സിഐ സി. ജയകുമാര്‍, എസ്ഐമാരായ ചാര്‍ളി തോമസ്‌, ജോസി എം. ജോണ്‍സണ്‍, എസ്‌സിപിഒ മീരാന്‍, സിപിഒ മാരായ അഭിലാഷ്, ജൈജോ ആന്‍റണി എന്നിവരാണ് അമ്പേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

Leave a Comment