വൈദ്യപരിശോധനക്കിടെ ഓടിരക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പിടിയില്‍

കുണ്ടറ: വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഓടി രക്ഷപ്പെട്ട അന്തർസംസ്ഥാന കഞ്ചാവ് കേസിലെ പ്രതി രാഹുലി (22)നെ കുണ്ടറ പോലീസ് പിടികൂടി.

തമിഴ്‌നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നതിനിടെപോലീസ് പിടിയിലായ നാലംഗസംഘത്തിലെ രാഹുൽ ഓടിരക്ഷപെടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിലങ്ങ് അഴിച്ചതോടെ രാഹുൽ ആശുപത്രിക്ക് പുറത്തേക്ക് ഓടുകയായിരുന്നു.

മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോൾ രണ്ട് പൊലീസുകാരും ഡ്രൈവറും മാത്രമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്.
ആശുപത്രി ക്വാർട്ടേഴ്‌സിനകത്തുകൂടി ഓടിയ പ്രതി ആൽത്തറമുകൾ, തണ്ണിക്കോട് വഴി പൊട്ടിമുക്കിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കടന്നു.

പ്രതിയുടെ പിന്നാലെ പൊലീസ് എത്തിയെങ്കിലും രക്ഷപ്പെട്ടു. തിരുവനന്തപുരം, ഇരവിപുരം, കുണ്ടറ സ്റ്റേഷനുകളിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് രാഹുൽ.

കുണ്ടറ സി.ഐ ജയകൃഷ്ണന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുണ്ടറ ആശുപത്രിമുക്ക് ഭാഗത്ത്‌ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.

Related posts

Leave a Comment