സിനിമ കാണാതിരിക്കാനുള്ള കാരണം ഞാന്‍ അഭിനയിച്ചതാണെങ്കില്‍ എന്നെ മറന്നേക്കൂ! ദയവുചെയ്ത് തിയറ്ററില്‍ പോയി ചിത്രം കാണൂ; വികാരഭരിതനായി ആസിഫ് അലി

utyutuuപുതിയ ചിത്രം റിലീസ് ചെയ്യുന്ന സമയത്ത് അതിനെ പ്രമോട്ട് ചെയ്തുകൊണ്ട് അതില്‍ അഭിനയിച്ചിരിക്കുന്നവര്‍ തന്നെ രംഗത്തെത്തുക സ്വാഭാവികമാണ്. എന്നാല്‍ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന തന്റെ സിനിമയ്ക്ക് വ്യത്യസ്തമായ ഒരു പ്രമോഷനുമായാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നയാളുകൂടിയായ ആസിഫ് അലി രംഗത്തെത്തിയിരിക്കുന്നത്. അത്യന്തം വികാരഭരിതനായാണ് ആസിഫ് അലി തന്റെ പുതിയ സിനിമയെക്കുറിച്ച് സംസാരിച്ചത്. ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ..

കുറെ നാളായി ഫേസ്ബുക്ക് പ്രൊഫൈല്‍ ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയായിരുന്നു. നിങ്ങള്‍ക്കെല്ലാം മനസ്സിലായി കാണും ഞാനിപ്പോള്‍ വന്നകാര്യം. അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ റിലീസായി, ഈസിനിമയുടെ സംവിധായകന്‍ രോഹിത്ത് ഒരു പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. വേഗം പോയി സിനിമ കാണൂ അല്ലെങ്കില്‍ ചിത്രം തിയറ്ററില്‍ നിന്നും പോകുമെന്ന്. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. ഒരുപാട് പേരുടെ കഷ്ടപ്പാട് ഉണ്ട് ഈ സിനിമയില്‍. രണ്ടുവര്‍ഷം മുമ്പേ ഈ സിനിമയുടെ ഷൂട്ട് തുടങ്ങിയതാണ്. അന്നുമുതലേ ഓമനക്കുട്ടന്റെ വിശേഷങ്ങള്‍ നിങ്ങള്‍ അറിയുന്നുണ്ടായിരുന്നു. പിന്നീട് ഒരുപാട് പേര്‍ ചോദിച്ചിരുന്നു എന്താണ് ആ സിനിമയ്ക്ക് പറ്റിയത്. എന്തുകൊണ്ട് റിലീസ് ആകുന്നില്ല. പക്ഷേ അതിനെയെല്ലാം തരണം ചെയ്ത് ചിത്രം റിലീസിനെത്തി. എന്നാല്‍ ഞങ്ങള്‍ വിചാരിച്ചതുപോലെ നല്ല തിയറ്ററുകളില്‍ റിലീസ് ചെയ്യാനോ പബ്ലിസിറ്റികൊടുക്കാനോ സാധിച്ചില്ല. ചിത്രം റിലീസ് ആയെന്ന് അറിയാത്തവരും ഒരുപാടുണ്ട്.

ഇതിനിടെ മറ്റൊരു വാര്‍ത്ത കൂടി ഞാന്‍ കേട്ടു. ആസിഫ് അലി എന്തുകൊണ്ട് സിനിമ പ്രമോട്ട് ചെയ്തില്ലെന്ന്. അങ്ങനെ പറയരുത്, ഇതെന്റെ സിനിമയാണ്. ഞാന്‍ ആദ്യമായാണ് ഒരു ക്യാരക്ടര്‍ റോളില്‍ അഭിനയിക്കുന്നത്. എന്റെ പ്രിയപ്പെട്ടവരാണ് സിനിമയുടെ പിന്നിലുള്ളവരെല്ലാം.  രോഹിത്ത് ആണ് അങ്ങനെയൊരു വാര്‍ത്ത അയച്ചുതന്നത്. പ്രമോഷന്‍ എന്നില്‍ മാത്രം ഒതുങ്ങുന്നതല്ല.  ഫേസ്ബുക്കില്‍ ഞാനില്ല എന്നുമാത്രമേ ഉള്ളൂ. പോസ്റ്റേര്‍സും ഫ്ളക്സും ഹൈപ്പും ഒക്കെ കൊണ്ടുവന്നാലേ ആളുകള്‍ വരൂ. അല്ലാതെ ഞാന്‍ പല ചാനലുകളില്‍ പോയി പ്രമോട്ട് ചെയ്താലും ആളുകള്‍ വരണമെന്നില്ല. ഒരിക്കലും ആളുകളെ നിര്‍ബന്ധിച്ച് തിയേറ്ററില്‍ കൊണ്ടുവരാന്‍ പറ്റില്ല.  ഭാവനയുടെ ശക്തമായ പിന്തുണ ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു. ഇതിനിടെയാണ് ഭാവനയുടെ അച്ഛന്‍ മരിക്കുന്നത്. പെട്ടെന്ന് തന്നെ ജോയിന്‍ ചെയ്ത് ഷൂട്ടിങ്ങിനെത്തി. അങ്ങനെ ഒരുപാട് പേരുടെ കഷ്ടപ്പാണ്. പലരും പറഞ്ഞു സിനിമയുടെ ടൈറ്റില്‍ മാറ്റണം. ചിലര്‍ പറഞ്ഞു ഫസ്റ്റ് ഹാഫില്‍ ഭയങ്കരമായ ലാഗ് ഉണ്ടെന്ന്. ആ ലാഗ് ഡിമാന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ അത് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. രോഹിത് അത് വേണമെന്ന് ആവശ്യപ്പെട്ടതാണ്. രോഹിത്തിന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ് ഈ സിനിമ ചെയ്തത്.

ഈ സിനിമയ്ക്ക് അത് അര്‍ഹിക്കുന്ന പോസ്റ്റേര്‍സ് ഇല്ല ഫ്ളക്സ് ഇല്ല, അങ്ങനെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. ഈ സിനിമ തിയറ്ററുകളില്‍ ഓടാന്‍ വേണ്ടിയാണ് ഞാന്‍ നിങ്ങളോട് ഇങ്ങനെ അപേക്ഷിക്കുന്നത്. ഞാന്‍ ഇത്രയും നെര്‍വസ് ആയി ഫേസ്ബുക്കില്‍ വന്നിട്ടില്ല. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഈ സിനിമ ഓടണം. അതുകൊണ്ടാണ് ഇത്രയും ഡെസ്പറേറ്റ് ആയി സംസാരിക്കുന്നത്. എന്തുകൊണ്ട് ഫെയ്സ്ബുക്കില്‍ വരുന്നില്ലെന്ന് പലരും ചോദിച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഭാവനയ്ക്ക് നേരിടേണ്ടി വന്ന പ്രശ്നവും അതിനെ ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്ത രീതികളും ഏറെ വിഷമിപ്പിച്ചു. ആ സംഭവത്തെ രണ്ടുരീതിയില്‍ സംസാരിക്കുന്നുണ്ടെന്ന് അറിഞ്ഞാണ് ഞാന്‍ ഫേസ്ബുക്ക് വേണ്ടെന്ന് വെച്ചത്. ഇതിനോട് പ്രതികരിക്കാതെ വെറുതെ കണ്ടുകൊണ്ടിരിക്കാന്‍ വയ്യ. അതുകൊണ്ടാണ് ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു പോയത്. കൂടുതലൊന്നും അതിനെ കുറിച്ച് പറയുന്നില്ല. ഈ ചിത്രം ബാഹുബലിയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. ഇത് നല്ലൊരു അറ്റംപ്റ്റ് ആണ്. അതുകൊണ്ടാണ് ഇത്രയും സത്യസന്ധമായി സംസാരിക്കാന്‍ ശ്രമിക്കുന്നത്. ഒരുപാട് സംസാരിച്ച് ബോറടിപ്പിക്കുന്നില്ല. നിങ്ങള്‍ ചിത്രം കാണണം.-ആസിഫ് പറയുന്നു.


Related posts