നടി അശ്വതി ബാബു വിവാഹിതയായി ! കല്യാണം കഴിച്ചത് ‘പാര്‍ട്ണര്‍ ഇന്‍ ക്രൈം’ ആയ നൗഫലിനെ…

ലഹരിമരുന്ന് കേസില്‍ പിടിയിലായി വാര്‍ത്തകളില്‍ ഇടംനേടിയ നടിയും മോഡലുമായ അശ്വതി ബാബു വിവാഹിതയായി.

തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിന്‍മൂല വീട്ടില്‍ നൗഫലിനെയാണ് റജിസ്റ്റര്‍ വിവാഹം ചെയ്തത്. കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുകയാണ് നൗഫല്‍.

അശ്വതിയെ വിവാഹം കഴിച്ച നൗഫലിനെ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് അശ്വതിക്കൊപ്പം ഇക്കഴിഞ്ഞ ജൂലൈയില്‍ കൊച്ചിയില്‍ പിടികൂടിയതും വാര്‍ത്തയായിരുന്നു.

ഇനിയുള്ള കാലം സന്തോഷത്തോടെ കഴിയണമെന്നും കൊച്ചിയില്‍ ഒരു ഷോപ്പ് തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും സിനിമയില്‍ സജീവമാകണമെന്നാണ് ആഗ്രഹമെന്നും അശ്വതി പറഞ്ഞു.

പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസില്‍ ജീവിതസ്വപ്നം തേടി കൊച്ചിയിലെത്തിയ അശ്വതി വഞ്ചിക്കപ്പെട്ടതോടെ പല സാമൂഹിക വിരുദ്ധ ഇടപാടുകളിലും ചെന്നുപെടുകയായിരുന്നു.

വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് ദുരുപയോഗം ചെയ്യുകയും മറ്റുള്ളവര്‍ക്കു കൈമാറി പണം സമ്പാദിച്ചെന്നും ഇവര്‍ തുറന്നുപറഞ്ഞിരുന്നു.

അമ്മാവനെന്നും ആങ്ങളയെന്നുമൊക്കെ പറഞ്ഞ് വന്നവര്‍ വരെ തന്നെ ദുരുപയോഗം ചെയ്തതായി അശ്വതി വെളിപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു.

ഇവരെ ഉപയോഗിച്ചു സമ്പാദിച്ച പണം ഉപയോഗിച്ച് എറണാകുളം സൗത്തില്‍ ട്രാവല്‍സ് ബിസിനസ് നടത്തുന്ന യുവാവിനെതിരെയാണ് അവര്‍ അന്നു പ്രതികരിച്ചത്. ദുബായില്‍ ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ ചരിത്രവും അശ്വതിക്കുണ്ട്.

ലഹരി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചു വരുന്നതാണ് തന്റെ സ്വപ്നമെന്നും അന്ന് അശ്വതി പറഞ്ഞിരുന്നു.

ഡോക്ടര്‍മാരുടെ സഹായത്തോടെ ലഹരി മരുന്ന് ഉപേക്ഷിച്ച് അത് പൂര്‍ണമായും ഒഴിവാക്കുന്നതിനു ശ്രമിക്കുന്നതായി ഇവര്‍ വെളിപ്പെടുത്തിയതും മാധ്യമ ശ്രദ്ധ നേടിയിരുന്നു. കുടുംബമായി ജീവിക്കണം എന്ന അതിയായ ആഗ്രഹവും ഇവര്‍ പങ്കുവച്ചു.

26 വയസ് മാത്രം പ്രായമുള്ള അശ്വതിയെ സഹായിക്കുന്നതിനായി നിരവധിപ്പേര്‍ മുന്നോട്ടു വന്നെങ്കിലും ദുരുപയോഗം ചെയ്യുന്നതു ലക്ഷ്യമിട്ടാണു പലരും വരുന്നതെന്നു മനസിലാക്കി ആ ബന്ധങ്ങളില്‍ നിന്നു പിന്‍മാറുകയായിരുന്നു.

Related posts

Leave a Comment