നാളെ അത്തം; തമിഴ്നാട്ടില്‍ പൂക്കളുടെ ലഭ്യത കുറഞ്ഞതോടെ വിലക്കയറ്റത്തിൽ പൊള്ളി പൂവിപണി

പത്തനാപുരം : മലയാളിയുടെ മുറ്റത്തെ പൂക്കളത്തിന് ഇനി വലിപ്പം കുറയും.തമിഴ്നാട്ടില്‍ പൂലഭ്യത കുറഞ്ഞതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് വിലക്കയറ്റത്തിൽ പൊള്ളുകയാണ് പൂവിപണി.അത്തദിനത്തിലേക്ക് നിരവധി ചരക്കുവാഹനങ്ങളില്‍ വിവിധ പൂക്കള്‍ എത്തി തുടങ്ങിയിട്ടുണ്ടെങ്കിലും മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ്.തമിഴ്നാട്ടിലെ ജലക്ഷാമം കാരണം ഇത്തവണ പൂക്കൾക്ക് വില വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ഓണനാളുകൾക്ക് നിറം പകരാൻ തമിഴ്മണ്ണിൽ പൂപാടങ്ങളില്‍ വിളവെടുപ്പ് ഈ മാസം ആദ്യം മുതൽ തന്നെതുടങ്ങി കഴിഞ്ഞു.കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ബന്ദി പൂപാടങ്ങൾ തന്നെയാണ് പ്രധാന ആകർഷണീയത.തമിഴ്നാട്ടിലെ തോവാള,പാവൂർ ഛത്രം, ആലങ്കുളം, തിരുനെൽവേലി,ശങ്കരന്‍കോവില്‍,കടയല്ലൂര്‍ എന്നിവിടങ്ങളിൽ നിന്നാണ് പൂവ് എത്തുന്നത്.

റോസ പൂവ്,ബന്ദി,വാടാമുല്ല എന്നിവ ബാംഗ്ലൂരിൽനിന്നും എത്തുന്നുണ്ട്.സാധാരണ പൂ കൃഷി നടന്നിരുന്ന സൊറണ്ട, സുന്ദരപാണ്ഡ്യപുരം എന്നിവിടങ്ങളിലെ പൂപാടങ്ങളില്‍ മിക്കവയും തരിശിട്ടിരിക്കുകയാണ്.സീസണിൽ മാത്രം പൂകൃഷി നടത്തുന്നവർക്ക് സർക്കാർ പ്രത്യേക അനൂകൂല്യങ്ങളും നൽകിയിരുന്നു. എന്നാൽ ഇത്തവണ അതും ഉണ്ടായില്ല.

കൃഷി പോലെ തന്നെ പാവൂർ ഛത്രം പൂകച്ചവടത്തിനും പ്രസിദ്ധമാണ്.തുച്ഛമായ നിരക്കും ലേല വ്യവസ്ഥയിൽ പൂ ലഭിക്കുന്നതുമാണ് വ്യാപാരികളെ ഇവിടെ എത്തിക്കുന്നത്.സാധാരണദിവസങ്ങളില്‍ എല്ലായിനം പൂക്കളും ഇടനിലക്കാര്‍ വഴി എത്തുമെങ്കിലും ഓണമായാല്‍ ഒരു തരം പൂക്കള്‍ മാത്രമേ ഒരു ഇടനിലക്കാരന്‍ വഴി ലഭിക്കൂ. ബന്ദി,കൊളുന്ത്,തുളസി,വിവിധ നിറങ്ങളിലുള്ള റോസാ,മുല്ല എന്നിവയാണ് പ്രധാന കൃഷി.

ഫെബ്രുവരിയിലാണ് കൃഷി ആരംഭിച്ചത്. കൃഷിയുടെ പ്രധാനലക്ഷ്യം കേരളത്തിലെ ഓണവിപണിതന്നെയാണ്.ഓണം കഴിഞ്ഞാൽ പൂ പാടങ്ങളെല്ലാം പച്ചക്കറി കൃഷിയിലേക്ക് മാറും.തുച്ഛമായ നിരക്കിൽ ലഭിക്കുന്ന പൂക്കൾ അതിർത്തി കടക്കുന്നതോടെ വില ഇരട്ടിയാകും.ഇത്തവണ കേരളത്തില്‍ കാലവര്‍ഷം ശക്തമായെങ്കിലും തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് അതിന്‍റെ ഗുണം ലഭിച്ചില്ല.

Related posts