പരാജയഭീതി കാരണം മുഖ്യമന്ത്രിക്കു സമനില തെറ്റി; ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത് കൈക്കൂലി വാങ്ങിയെന്ന് കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പുതുക്കലിനു പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ബാറുകളുടെ ക്ലാസിഫിക്കേഷന്‍ തീരുമാനിക്കാനുള്ള നടപടികള്‍ കേന്ദ്ര ടൂറിസം വകുപ്പിന്‍റെ പരിഗണനയിലിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ധൃതി പിടിച്ച് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത്.

തെരഞ്ഞെടുപ്പുകാലത്തെ വ്യക്തമായ അഴിമതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകളില്‍ നിന്നു കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിട്ടാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഇതിന് മറുപടി പറയണം.

ഇന്നലെ കോന്നിയിലെ പരിപാടിയില്‍ ചോദ്യം ചോദിച്ച പ്രവര്‍ത്തകനെതിരെ രോഷത്തോടെ സംസാരിച്ച മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണ്. പരാജയഭീതി കാരണം അദ്ദേഹത്തിന്‍റെ സമനില തെറ്റിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ട്. രണ്ട് പാര്‍ട്ടികളിലെയും അണികളെ വഞ്ചിക്കുന്ന നിലപാടാണ് ഡീലിലുടെ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related posts

Leave a Comment