പന്ത്രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട അതിസുന്ദരനായ പെരുങ്കള്ളനെ കണ്ടപ്പോള്‍ സുന്ദരിയായ വനിതാ ജയില്‍ വാര്‍ഡന്റെ മനസ്സിളകി; ഒടുവില്‍ തടവറയില്‍ വെച്ച് ഇരുവരും സംഗമിച്ചു; കാര്യങ്ങള്‍ പുറത്തറിഞ്ഞപ്പോള്‍ സംഭവിച്ചത്

ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയം എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും തോന്നാം എന്നു പറയാറുണ്ട്. ഇതിന് ദൃഷ്ടാന്തമാവുകയാണ് നോര്‍ത്ത് വെയില്‍സില്‍ റെക്‌സ് ഹാമിലെ ജയിലില്‍ അരങ്ങേറിയ സംഭവങ്ങള്‍. ജയിലിലെ ഏറ്റവും സമര്‍ത്ഥയായ ഓഫീസറായിരുന്നു അയേഷയാണ് സുമുഖനായ കള്ളന്റെ വലയില്‍ വീണത്. കര്‍ക്കശക്കാരിയും സുന്ദരിയുമായ അയേഷയുടെ ജയിലിലേക്ക് ഖുറം റസാക്ക് എന്ന പെരുങ്കള്ളന്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്.

കള്ളനാണെങ്കിലും അതി സുന്ദരനായിരുന്നു ഖുറം റസാക്ക്.. ആരെയും സംസാരിച്ചു വീഴ്ത്താനുള്ള വാക്ചാതുരിയും. കള്ളനാണെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. ആരും ഇഷ്ടപ്പെട്ടുപോകുന്ന പ്രകൃതം. ആദ്യമൊക്കെ ഖുറത്തിനോട് വളരെ പരുഷമായിട്ടായിരുന്നു അയേഷാ പെരുമാറിയത്. പക്ഷേ, അധികം കഴിയും മുമ്പ് ഇതൊക്കെ പഴങ്കഥയായി. പതിയെ ഇവര്‍ക്കിടയില്‍ പ്രണയം തളിര്‍ത്തു. അത് പടര്‍ന്ന് പന്തലിച്ച് പൂത്തുലയാന്‍ അധികസമയം വേണ്ടിവന്നില്ല. പ്രണയം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയതോടെ കാമുകനു വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യുമെന്ന അവസ്ഥയില്‍ അയ്‌ഷെ എത്തി.

മൊബൈല്‍ഫോണും ലഹരിവസ്തുക്കളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുമൊക്കെ ജയിലില്‍ എത്തിച്ചുകൊടുത്തു. തന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇവ കടത്തിയിരുന്നത്. ഉദ്യോഗസ്ഥയായിരുന്നതിനാല്‍ കര്‍ശന ശരീരപരിശോധന ഒഴിവാക്കിയിരുന്നു എന്നതും ഇവര്‍ക്ക് അനുകൂലമായി. ഈ അവസരം അയേഷ പരമാവധി മുതലാക്കുകയായിരുന്നു. അടുപ്പം കൂടിയതോടെ ജയില്‍ മുറിയില്‍ വച്ച് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തത്രേ. ഖുറത്തിന്റെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചുകൊടുക്കുതും അശ്ലീല ചാറ്റിംഗ് നടത്തുന്നതും പതിവായിരുന്നു എന്നും ആരോപണമുണ്ട് .

സെല്ലിനുള്ളില്‍ ഇരുവരും ചുംബിച്ചുനില്‍ക്കുന്നത് സഹപ്രവര്‍ത്തകര്‍ കണ്ടതോടെയാണ് പ്രണയം പുറംലോകം അറിഞ്ഞത്. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും തെളിവുകള്‍ നിരത്തിയതോടെ എല്ലാം സമ്മതിച്ചു.പക്ഷെ പ്രണയമൊന്നും നിയമത്തിന്റെ മുന്നില്‍ വിലപ്പോയില്ല. കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അയേഷ ഒരുവര്‍ഷത്തെ തടവിലായി. ഇനി ഇവരുടെ പ്രണയത്തിന്റെ ഭാവി എന്താകുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Related posts