കല്യാണം കഴിഞ്ഞു പോയപ്പോഴും പോലീസുകാരിയായ ജയലക്ഷ്മി കാമുകനെ മറന്നില്ല, കാമുകന്റെ മനംമാറും മുമ്പേ കൊടുത്തത് എട്ടിന്റെ ക്വട്ടേഷന്‍, കണ്ണില്ലാത്ത പ്രണയത്തിന്റെ കഥനകഥ

പ്രണയത്തിനു കണ്ണും മൂക്കുമില്ല. സത്യമാണത്. പ്രണയം തലയ്ക്കു പിടിച്ചാല്‍ എന്തും ചെയ്യുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജയലക്ഷ്മിയെന്ന പോലീസുകാരി. കാമുകനെ നഷ്ടപ്പെടാതിരിക്കാന്‍ കാമുകനിട്ട് ക്വട്ടേഷന്‍ കൊടുത്ത പോലീസുകാരിയായ ജയലക്ഷ്മിയുടെ കഥയിങ്ങനെ-ബെംഗളൂരുവില്‍ വനിതാ പോലീസുകാരിയാണ് ജയലക്ഷ്മി. വയസ് 27 മാത്രം.

ഇവര്‍ മുമ്പ് വീരേഷ് എന്ന യുവാവുമായി തീവ്ര പ്രണയത്തിലായിരുന്നു. ഇതിനിടെ ജയലക്ഷ്മി വേറെ വിവാഹം കഴിച്ചു. എങ്കിലും കാമുകനെ മറക്കാന്‍ അവര്‍ തയാറായില്ല. ഇതോടെ വിവാഹബന്ധം തകര്‍ന്നു. ജയലക്ഷ്മി പതറിയില്ല. കാമുകനായ വീരേഷിനോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ വിവാഹത്തിന് താല്പര്യമില്ലെന്ന് വീരേഷ് വ്യക്തമാക്കി. ഇതോടെയാണ് കാമുകനെ സ്വന്തമാക്കാന്‍ ജയലക്ഷ്മി പ്ലാന്‍ ബി ആവിഷ്‌കരിച്ചത്.

സ്ഥലത്തെ പ്രധാന ഗുണ്ടകള്‍ക്ക് ഇവര്‍ ക്വട്ടേഷന്‍ നല്കി. ജയലക്ഷ്മിക്കൊപ്പം കഴിഞ്ഞാഴ്ച ക്ഷേത്രത്തില്‍ പോയപ്പോഴാണു മൊബൈലും പഴ്‌സും തട്ടിയെടുക്കാനെന്ന വ്യാജേന ഇവര്‍ വീരേഷിനെ ആക്രമിച്ചത്.

തടയാന്‍ ശ്രമിച്ച വീരേഷിന്റെ വെട്ടിയെടുത്ത കൈപ്പത്തിയുമായി സംഘം കടന്നു. അംഗവൈകല്യം സംഭവിച്ചാല്‍ വീരേഷിനെ മറ്റാരും വിവാഹം കഴിക്കില്ലെന്നും അപ്പോള്‍ തനിക്കൊപ്പം ജീവിക്കുമെന്നുമാണു ജയലക്ഷ്മി കരുതിയതെന്നും പോലീസ് പറഞ്ഞു. ആക്രമണം നടത്തിയ കുമാര്‍(45), മകന്‍ ആനന്ദ്(22), ശ്രാവണ്‍കുമാര്‍(22) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

Related posts