നാരങ്ങാവെള്ളം കുടിക്കാന്‍ പോയി തിരികെ വന്നപ്പോള്‍ കണ്ടത്! പോലീസുകാരനും പണികൊടുത്ത് കള്ളൻ


തിരുവല്ല: ട്രാഫിക് ഡ്യൂട്ടിക്ക് നഗരത്തിലെത്തിയ പോലീസുകാരന്‍റെ ബൈക്ക് പട്ടാപ്പകല്‍ മോഷ്ടിച്ചു. തിരുവല്ല എസ്്‌സിഎസ് ജംഗ്ഷനിലാണു സംഭവം.

തിരുവല്ല ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അമിത്ബാബുവിന്‍റെ ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ കെഎല്‍ 03 ജി 1644 നമ്പര്‍ ബൈക്ക് മോഷ്ടിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ബൈക്ക് സമീപത്തെ അടച്ചിട്ട കടമുറിക്ക് മുമ്പില്‍വച്ചശേഷം പോലീസുകാരന്‍ ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു.

തന്‍റെ ബൈക്കില്‍ ഒരു യുവാവ് ഇരിക്കുന്നതു പോലീസുകാരന്‍ ഇടയ്ക്കു കണ്ടിരുന്നു. സമീപത്തെ കടയില്‍ നിന്ന് നാരങ്ങാവെള്ളം കുടിക്കാന്‍ പോയി തിരികെ വന്നപ്പോള്‍ ബൈക്ക് കാണാനില്ല.

സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ എല്ലാം വ്യക്തം. ബൈക്കിന്‍റെ പെട്രോള്‍ ടാങ്കിന്‍റെ കവറിലായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി യുവാവ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പോകുന്നു.

കറ്റോട് ഭാഗത്തെ സിസിടിവിയിലും യുവാവ് ബൈക്കുമായി പോകുന്ന ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ബൈക്ക് മോഷ്ടിക്കുന്നതിനു മുമ്പായി ഇയാള്‍ നഗരമധ്യത്തിലെ ബാര്‍ ഹോട്ടലില്‍ നിന്നിറങ്ങിവരുന്ന ദൃശ്യവും ലഭിച്ചു.

പോലീസിനു നാണക്കേടായെങ്കിലും യുവാവിനെ ഉടന്‍ പിടികൂടാനുള്ള ശ്രമത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Related posts

Leave a Comment